ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രമാണ് ജന ഗണ മന. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ട്രെയ്ലറും ടീസറുമെല്ലാം ആരാധക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏപ്രില്‍ 28നാണ് ജന ഗണ മന തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധാനയകന് ഡിജോ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
സിനിമയിലെ ഒരു സീന്‍ അതുപോലെ ട്രെയിലറില്‍ ഉപയോഗിച്ചതിനാല്‍ ഇനി അതെടുത്തു സിനിമയിലിടാന്‍ പരിമിതികളുണ്ടെന്നും എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീന്‍ ട്രെയ്ലറാക്കി എന്നതാണ് ചോദ്യമെന്നും ഡിജോ പറയുന്നു.
‘ടീസറിലെയും ട്രെയ്ലറിലെയും സീനുകള്‍ ജനഗണമന പാര്‍ട്ട് 1ല്‍ ഇല്ലെന്നു ഞാന്‍ തീര്‍ത്തും പറയുന്നില്ല. എന്തെങ്കിലുമൊക്കെയുണ്ടാവും. സിനിമയിലെ ഒരു സീന്‍ അതുപോലെ ട്രെയ്ലറില് ഉപയോഗിച്ചതിനാല്‍ ഇനി അതെടുത്തു സിനിമയിലിടാന്‍ പരിമിതികളുണ്ട്. അതു വരേണ്ടത് രണ്ടാം ഭാഗത്തിലാണ് എന്നാണ് ഉദ്ദേശിച്ചത്. പൃഥിയുടെ കഥാപാത്രം ഒരു ബ്ലാസ്റ്റ് നടത്തി. ഇനി മറ്റൊരിടത്ത് പൊട്ടിക്കുന്നതായിരിക്കും സിനിമ എന്നു പലരും ചിന്തിക്കാനിടയുണ്ട്.
എന്നാല്‍, അതല്ല ഈ സിനിമ. അതുകൊണ്ടാണ് ഇതു പൃഥ്വിരാജില്‍ മാത്രം ഒതുങ്ങുന്ന ഒരു സിനിമയല്ലെന്നു പറഞ്ഞത്. അതു പൃഥ്വിക്കു വളരെ നന്നായിട്ടറിയാം, സുരാജിനുമറിയാം, മമ്തയ്ക്കും അറിയാം. എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീന്‍ ട്രെയിലറാക്കി എന്നതാണ് ചോദ്യം. ടീസറോ ട്രെയിലറോ ഇറക്കാതെയാണ് അല്‍ഫോണ്‍സ് പുത്രന് പ്രേമം റിലീസ് ചെയ്തത്. എന്നുകരുതി ഇത് എന്റെ പ്രേമമൊന്നുമല്ല. പ്രേമത്തില്‍ നിന്ന് ഒരു ട്രെയ്ലര് കട്ട് ചെയ്യാന്‍ എന്താണ് ബുദ്ധിമുട്ട് എന്നു ചോദിക്കുന്നവരുണ്ട്. അദ്ദേഹം അതു വേണ്ട എന്നു തീരുമാനിച്ചു.
എന്നാല്‍, അതല്ല ഈ സിനിമ. അതുകൊണ്ടാണ് ഇതു പൃഥ്വിരാജില്‍ മാത്രം ഒതുങ്ങുന്ന ഒരു സിനിമയല്ലെന്നു പറഞ്ഞത്. അതു പൃഥ്വിക്കു വളരെ നന്നായിട്ടറിയാം, സുരാജിനുമറിയാം, മമ്തയ്ക്കും അറിയാം. എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീന്‍ ട്രെയിലറാക്കി എന്നതാണ് ചോദ്യം. ടീസറോ ട്രെയിലറോ ഇറക്കാതെയാണ് അല്‍ഫോണ്‍സ് പുത്രന് പ്രേമം റിലീസ് ചെയ്തത്. എന്നുകരുതി ഇത് എന്റെ പ്രേമമൊന്നുമല്ല. പ്രേമത്തില്‍ നിന്ന് ഒരു ട്രെയ്ലര് കട്ട് ചെയ്യാന്‍ എന്താണ് ബുദ്ധിമുട്ട് എന്നു ചോദിക്കുന്നവരുണ്ട്. അദ്ദേഹം അതു വേണ്ട എന്നു തീരുമാനിച്ചു.
സുരാജാണോ രാജുവാണോ സെക്കന്റ് പാര്‍ട്ടില്‍ ഉണ്ടാവുക എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല എന്നൊക്കെ തുടക്കത്തിലെ അവരോട് പറഞ്ഞിട്ടാണ് ഞാന്‍ സിനിമ തുടങ്ങിയത്. ലൂസിഫര്‍ പോലെ ധാരാളം ലെയറുകളുള്ള വലിയ സിനിമയാണ് ജന ഗണ മന എന്നുതോന്നുന്നു.
അങ്ങനെ തോന്നിയെങ്കില്‍ അതെന്റെ ഭാഗ്യം. ഏപ്രില്‍ 28ന് പടം സക്സസായാല്‍ ലൂസിഫറുമായി താരതമ്യം ചെയ്യാം. ലൂസിഫര്‍ ചെയ്ത പൃഥ്വിരാജ് പോലും പറയുന്നത് അതൊരു ചെറിയ സിനിമയാണെന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഭീകര സിനിമയാണ്. ആ സിനിമ 100- 115 ദിവസം ഷൂട്ട് ചെയ്തതാണ്. 80 ദിവസം കൊണ്ടാണ് ഞാന്‍ ജന ഗണ മന തീര്‍ത്തത്.
ലൂസിഫറിനെക്കാളും ലെയേഴ്സുള്ള ഒരു സോളിഡ് കഥയാണ് ഇതില്‍. പക്ഷേ, ഇതു പൃഥ്വിയില്‍ മാത്രം ഒതുങ്ങുന്ന ഒരു കഥയല്ല. ജന ഗണ മന എന്നു കേള്‍ക്കുന്ന ഏതൊരാള്‍ക്കും അയാളുടെ മതവും രാഷ്ട്രീയവും ഏതുമാവട്ടെ ഒന്ന് എഴുന്നേറ്റുനില്ക്കാന് തോന്നുന്നില്ലേ. അതേപോലെ തന്നെ ഈ സിനിമയും ആവണം എന്നാണ് എന്റെ ആഗ്രഹം. ഈ സിനിമ കാണുന്ന ഏതൊരാള്‍ക്കും, അയാള്‍ ലെഫ്റ്റോ റൈറ്റോ ബി.ജെ.പിയോ ഏതുമാവട്ടെ അതു കണക്ട് ചെയ്യാനാവണം, അത്രേയുള്ളൂ,’ ഡിജോ പറയുന്നു.
ജന ഗണ മന വ്യത്യസ്ത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണെന്നും അതാണ് ഈ സിനിമയുടെ മാജിക്കെന്നും ഡിജോ അഭിമുഖത്തില്‍ പറഞ്ഞു.
‘പൃഥ്വിരാജിന്റെ കഥാപാത്രം നീതി നിഷേധിക്കപ്പെട്ട ഒരാളാണെന്നു ട്രെയ്ലര് കാണുമ്പോള്‍ തോന്നുന്നില്ലേ. അയാള്‍ ചിലപ്പോള്‍ അത്തരം സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടാവാം. നമ്മുടെയൊക്കെ വേദനകള്‍ വേറെവേറെയാണ്. ഓരോരുത്തരും അവരുടെ വേദനകളില്‍ പറയുന്ന രാഷ്ട്രീയത്തിനും വ്യത്യസ്തതയുണ്ടാവും.
ഇവിടെ പൃഥ്വിരാജിന്റെ കഥാപാത്രം അയാളുടെ വേദനയില്‍ പറയുന്ന രാഷ്ട്രീയമാണ് ആ ഡയലോഗുകളില്‍. പക്ഷേ, അതു നമ്മുടെ സിനിമയുടെ രാഷ്ട്രീയമല്ല. ഇതു മറ്റേ സംഭവമാണോ, ഇത് അന്നു നടന്ന ആ പ്രശ്നമല്ലേ അങ്ങനെയൊക്കെ ഫീല്‍ ചെയ്താല്‍ അതിലൊന്നും പ്രചോദിതമായല്ല ഈ സിനിമ ചെയ്തിരിക്കുന്നതെന്ന് പടം കാണുമ്പോള്‍ വ്യക്തമാവും. അങ്ങനെ തോന്നിയാല്‍ത്തന്നെ അതില്‍ തെറ്റുപറയാനുമാവില്ല.
എല്ലാവരും പത്രം വായിക്കുന്നവരല്ലെ, ഇങ്ങനെ കുറേ കാര്യങ്ങള്‍ അറിയാം. എന്നുകരുതി ഈ സിനിമ പറയുന്നത് അതൊന്നുമല്ല. അതാണ് ഈ സിനിമയുടെ മാജിക്. ആ വിഷ്വലും ആ ഭംഗിയും ആ സംഭവം പോലെയെന്നു തോന്നിപ്പിക്കുന്ന മാജിക്,’ ഡിജോ കൂട്ടിച്ചേര്‍ത്തു.
ജന ഗണ മനയെ സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നു പറയാം. പക്ഷേ, അതിലും ഒതുങ്ങില്ല. അതേസമയം, ഡ്രൈവിംഗ് ലൈസന്‍സുമായോ അയ്യപ്പനും കോശിയുമായോ യാതൊരു ബന്ധവുമില്ല. ടീസര്‍ കണ്ടപ്പോള്‍ പൃഥ്വിയുടെയും സുരാജേട്ടന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പൊളിറ്റിക്കല്‍ ഈഗോ എന്ന് ആളുകള്‍ കരുതി. ട്രെയ്ലര് വന്നപ്പോള്‍ അതു മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക