ഹൈദരാബാദ്: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സഹ ഉടമയായിരുന്ന പിആര്‍ ഏജന്‍സി ഐ പാക്കുമായി കെ ചന്ദ്രശേഖര്‍ റാവുവിന്റെ കരാര്‍.
കോണ്‍ഗ്രസുമായി അടുക്കുന്നുവെന്ന സൂചനകള്‍ക്കിടെ പ്രശാന്ത് കിഷോറും തെലങ്കാന മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നത് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നതിനിടെയാണിത്.
ശനിയാഴ്ച്ചയാണ് പ്രശാന്ത് കിഷോര്‍ തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെത്തിയത്. അടുത്ത വര്‍ഷം നടക്കുന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് പ്രശാന്ത് കിഷോറിനെ ചന്ദ്രശേഖര്‍ റാവു വിളിച്ചുവരുത്തിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ദേശീയ പതാകയേന്തി ഇന്ന് മാര്‍ച്ച് തെലുങ്കാനയിലെ ജനഹിതം അറിയുന്നതിന് പ്രശാന്ത് കിഷോര്‍ നേരിട്ട് പല പ്രദേശങ്ങളും സന്ദര്‍ശനം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസുമായി യോജിച്ചു നീങ്ങേണ്ടതിന്റെ ആവശ്യകത പ്രശാന്ത് കിഷോര്‍ കെ ചന്ദ്രശേഖര്റാവുവുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചെന്നാണ് സൂചന. ദേശീയ രാഷ്ട്രീയത്തില്‍ കണ്ണും നട്ടിരിക്കുന്ന തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
റാവു ഇതിനകം മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ബിജെപിക്കെതിരായ പ്രതിപക്ഷ ബദല്‍ സഖ്യവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച്ചകള്‍ നടത്തിക്കഴിഞ്ഞു.
കെസിആറിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രാഷ്ട്രീയ സമ്മര്‍ദ്ദം തുടരുന്ന കോണ്‍ഗ്രസ് അത്തരം സഖ്യത്തിന് മുതിരാനുള്ള സാധ്യത കുറവാണെന്നും വാദങ്ങളുണ്ട്.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രി കെസിആറിന്റേയും മകന് കെ ടി രാമറാവുവിന്റേയും കടുത്ത വിമര്‍ശകനുമാണ്. റെഡ്ഡി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ വന്‍ ജനപങ്കാളിത്തമുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഹുല്‍ഗാന്ധി മെയ് ആറിന് സംസ്ഥാനം സന്ദര്‍ശിക്കുമെന്നും പൊതുയോഗങ്ങളില്‍ പങ്കെടുക്കുമെന്നും വാര്‍ത്തകളുണ്ട്. കോണ്‍ഗ്രസോ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവോ സഖ്യം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക