ഡൽഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ കുറ്റാരോപിതനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി. ഡൽഹിയിലെ ജില്ലാ കോടതിയിൽ എത്തിയാണ് കീഴടങ്ങിയത്.
ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഏഴ് ദിവസത്തിനുള്ളിൽ കോടതിയിൽ കീഴടങ്ങണമെന്ന് ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ട കർഷകരുടേയും മാധ്യമ പ്രവർത്തകന്റേയും കുടുംബങ്ങളാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി നടപടി തെറ്റാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹർജികളിൽ ആദ്യം മുതൽ വാദം കേൾക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഏപ്രിൽ 18നാണ് സുപ്രീംകോടതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിത്. ജാമ്യാപേക്ഷയ്ക്കെതിരെ അപ്പീൽ നൽകാതിരുന്ന ഉത്തർപ്രദേശ് സർക്കാരിനും കോടതി നടപടി തിരിച്ചടിയായി.
കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനുമാണ് അന്ന് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക