അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനുണ്ടായ ദുരനുഭവം പറഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തും നിർമാതാവുമായ ജോളി ജോസഫ്.
വീട്ടിലെ കട്ടിലില്‍നിന്നു താഴെ വീണ ജോൺ പോളിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ നിരവധി ആംബുലൻസുകാരുടെയും ഫയർഫോഴ്സിന്റെയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ജോളി ജോസഫ് പറഞ്ഞു.
‘ജോൺ പോൾ സർ മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്’ എന്ന തലക്കെട്ടോടെയായിരുന്നു ജോളി ജോസഫിന്റെ വെളിപ്പെടുത്തൽ.
രാത്രി എട്ടു മണിയോടെ കട്ടിലിൽനിന്നു വീണ അദ്ദേഹത്തെ ഒടുവിൽ, പൊലീസിന്റെയും മറ്റും സഹായത്തോടെ കട്ടിലിലേക്ക് എടുത്തുകിടത്തുമ്പോൾ സമയം വെളുപ്പിന് രണ്ടു മണി കഴിഞ്ഞിരുന്നു.
അത്രയും നേരം ആ അവസ്ഥയിൽ തറയിലെ തണുപ്പിൽ കിടന്നത് അദ്ദേഹത്തിന് വലിയ ആഘാതമുണ്ടാക്കിയെന്നും ജോളി ജോസഫ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക