സുഹൃദ് ബന്ധങ്ങളില്‍ പോലും മതം കടന്നുകയറുന്ന ഒരു കാലഘട്ടമാണ് ഇതെന്ന് സംവിധായകന് സിദ്ദിഖ്. സുഹൃദ് ബന്ധങ്ങള്‍ എന്നും ജാതി, മത, ലിംഗ വിവേചനകള്‍ക്ക് അതീതമാണ്. എന്നാല്‍ അതുപോലും ഇന്ന് മതങ്ങള്‍ പിടിച്ചെടുക്കുന്ന കാഴ്ചയാണ് കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തനിമയുടെ ഇഫ്താര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയും ബാലചന്ദ്രന് ചുള്ളിക്കാടും ഇരുന്നു സംസാരിക്കുമ്പോള്‍ കഴിഞ്ഞ കാലവും ഇക്കാലവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് രണ്ട് വാക്കില്‍ അവര്‍ പറയുകയുണ്ടായി. മമ്മൂക്ക ബാലചന്ദ്രനോട് പറഞ്ഞു, ”ബാലാ പണ്ട് നീ എന്റെ വീട്ടില്‍ വന്നാല്‍ അതൊരു സുഹൃദ് സംഗമമാണ്. ഇന്ന് നീ എന്റെ വീട്ടില്‍ വരുന്നത് മതസൗഹാര്‍ദമാണ്.” എത്ര ദുരന്തമാണ് ആ അവസ്ഥ. ഒരു സുഹൃദ് ബന്ധത്തെ, സുഹൃത്ത് എന്നാല്‍ അതില്‍ ജാതി, മതം, ലിംഗം എന്നിങ്ങനെ ഒന്നുമില്ലാത്തതാണ്. അതുപോലും മതങ്ങള്‍ പിടിച്ചെടുക്കുകയാണ്. കലാകാരന്മാരാണ് ആദ്യമായി അതിനെ എതിര്‍ക്കേണ്ടത്. സിദ്ദിഖ് പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് മുകളില്‍ പോലും ഇന്ന് മതങ്ങള്‍ ഇടപെടുന്നു. അതിനെതിരെ പ്രതികരിക്കുന്ന ഒരു തലമുറയുണ്ടാകണം എന്നും അദ്ദേഹം പറയുന്നു. ‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശീയ പുരസ്കാരം നേടിയ പിജെ ആന്റണി അഭിനയിച്ച നിര്‍മ്മാല്യം ഇന്ന് ആണെങ്കില്‍ അത് റിലീസ് ചെയ്യാന്‍ അനുവദിക്കുമോ? അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക