ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം സംസ്ഥാനത്ത് നോക്കുകുത്തിയാകുന്നു. മുപ്പത് ശതമാനം
ഭക്ഷണശാലകള്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഇല്ലെന്ന് അനൗദ്യോഗിക കണക്കുകള്‍.
ജില്ലാനന്തര പരിശോധനകളും നൈറ്റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനവും നിലച്ചത് നിയമലംഘകര്‍ക്ക് തണലാണ്.
ഒരു ലക്ഷത്തില്‍ താഴെ വിററുവരവുളള കടകള്‍ക്ക് റജിസ്ട്രേഷനും ലക്ഷത്തില്‍ കൂടുതല്‍
വിററുവരവുണ്ടെങ്കില് ലൈസന്‍സും നിര്‍ബന്ധമാണ്. 10 ലക്ഷത്തിലേറെ ഭക്ഷണശാലകളുണ്ടെന്നാണ്
അനൗദ്യോഗിക കണക്കുകള്‍.
അതില്‍ മുപ്പതു ശതമാനം കടകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് മാത്രമേ ഉളളു. തിരുവനന്തപുരം ജില്ലയില്‍ മാത്രം അടുത്തിടെ 500 ലേറെ കടകള്‍ക്ക് ലൈസന്‍സെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
പൊലീസ് , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടി ചേരുന്ന നൈറ്റ് സ്ക്വാഡ് പഴകിയ ഭക്ഷണ
സാധനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മററ് ജില്ലകളില്‍ നിന്നും പ്രവേശിക്കുന്നതിന്
തടയിടാന്‍ ഫലപ്രദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക