തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള പ്രതികരണവുമായി കെ വി തോമസ്. സജീവമായി തന്നെ പ്രചരണ രംഗത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയ അദ്ദേഹം ജോ ചെയ്തു.
കെ വി തോമസിന്റെ വാക്കുകൾ
‘ഡോ. ജോ ജോസഫിനെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ, എന്റെ മരുമകള്‍ ജോലി ചെയ്യുന്നത് ലിസി ആശുപത്രിയിലാണ്, ഇതേ ഡിപ്പാര്‍ട്മെന്റില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ്. എന്റെ ഇളയ മകന് ജോയുടെ അടുത്ത സുഹൃത്താണ്. ഇവിടെ അറിയപ്പെടുന്ന ഒരു ഡോക്ടറാണ്.അയാള്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. ഇത്രയും കാര്യങ്ങളാണ് അദ്ദേഹം സ്ഥാനാര്‍ഥിയായതിന് ശേഷം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മറ്റതെല്ലാം, ഞാന്‍ പറഞ്ഞുകേട്ടിട്ടുള്ളതും, എന്റെ മക്കള്‍ പറഞ്ഞതു മാത്രമേ എനിക്കറിയുകയുള്ളൂ’.
എന്നായിരുന്നു ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് കെ. വി. തോമസിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് താന്‍ വിട്ട് നില്‍ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനം മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് താനുണ്ടാകുമെന്നും മുന്നണികളുടെ വികസനമല്ല, നാടിന്റെ വികസനമാണ് വേണ്ടതെന്നും കെ വി തോമസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക