മുംബൈ: ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുമ്രക്കൊപ്പം ജോഡിയായി വരേണ്ടത് ഉമ്രാന് മാലിക്കെന്ന് ഹര്ഭജന് സിംഗ് .
ഐപിഎല്ലില്‍ വേഗം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഉമ്രാന് യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്നും 160 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ താരത്തിനാകുമെന്നും ഹര്ഭജന് പറഞ്ഞു.
ഉമ്രാന് മാലിക്കിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന് കെവിന് പീറ്റേഴ്സണ്
‘ഉമ്രാന് മാലിക് എന്റെ ഫേവറൈറ്റ് താരമാണ്. അദേഹത്തെ ഇന്ത്യന്‍ ടീമില്‍ കാണാനാഗ്രഹിക്കുന്നു. എന്തൊരു ബൗളറാണ് ഉമ്രാന്. 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുകയും എന്നാല്‍ ഇന്ത്യന്‍ ടീമിലിടമില്ലാത്തതുമായ ബൗളറാണ് അദേഹം.
ഉമ്രാനെ പോലൊരു ബൗളര്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. ഐപിഎല്ലിലെ ഉമ്രാന്റെ പ്രകടനം ഏറെ യുവതാരങ്ങള്‍ക്ക് പ്രചോദനമാകും ഹര്ഭജന് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക