സി.ബി.ഐ അഞ്ചില്‍ ജഗതി ഉണ്ടാകണമെന്ന് എല്ലാവരുടെയും ആഗ്രഹമായിരുന്നു എന്നു തിരക്കഥാകൃത്ത് എസ് എൻ സ്വാമി. കാരണം ഇഷ്ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു വിക്രം.
അദ്ദേഹം കുറെ വര്‍ഷമായി താങ്ങില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാതെ വിഷമിച്ചിരിക്കുകയാണ്. ഒരുപക്ഷെ, തിരിച്ച് അദ്ദേഹത്തിന് ലൈഫിലേക്ക് വരാന്‍ ഇത് പ്രചോദനമാവുകയാണെങ്കില്‍ അത് വലിയ കാര്യമാണെന്നും സ്വാമി പറഞ്ഞു.
ഞാന്‍ തന്നെയായിരുന്നു അക്കാര്യം പറഞ്ഞത്. പക്ഷെ ആ സമയത്തൊന്നും സിനിമയില്‍ ജഗതി ആരായിരിക്കണം, എന്തായിരിക്കണം എന്നൊന്നും ഞങ്ങളുടെ മനസിലില്ല. ജഗതി ഉണ്ടാവണം എന്ന് മാത്രമേ ഉറപ്പാക്കിയിരുന്നുള്ളൂ.
ബാക്കിയെല്ലാം പിന്നെയാണ് തീരുമാനിച്ചത്.
ഇപ്പോഴത്തെ അവസ്ഥയില്‍ എന്തുമാത്രം ചെയ്യാന്‍ പറ്റും എന്ന് അറിയില്ലായിരുന്നു. നമ്മള് പറഞ്ഞാല്‍ മനസിലാവുമോ, പ്രതികരിക്കാന്‍ പറ്റുമോ എന്നൊക്കെ ആശങ്കയുണ്ടായിരുന്നു.
അദ്ദേഹം വന്നതിന് ശേഷം നമ്മള് പല ഐഡിയകളും ട്രൈ ചെയ്തു. എന്നിട്ട് അതില്‍ ഏതാണോ ചേരുന്നതെന്ന് തോന്നിയത്, അത് ഉപയോഗിക്കും. അങ്ങനെയാണ് അത് വര്‍ക്ക് ചെയ്തത്.,സ്വാമി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക