വാഗമണിലെ ഓഫ്റോഡ് റേസ് സംഘടിപ്പിച്ചത് മരണപ്പെട്ട സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാനാണെന്ന് നടൻ ജോജുവിന്റെ റേസ് സംഘടിപ്പിച്ചവർ.
മരണപ്പെട്ട റോയല്‍ എന്‍ഫീല്‍ഡ് ഡീലറും മുന്‍ കൗണ്‍സിലറും റാലി ഡ്രൈവറുമായിരുന്ന ജവീന്റെ കുടുംബത്തെ സഹായിക്കാനായാണ് മത്സരം നടത്തിയതെന്നാണ് പരിപാടിയുടെ നടത്തിപ്പുകാർ പറഞ്ഞത്.
വാഗമണിലെ എം.എം.ജെ എസ്റ്റേറ്റില്‍ വെച്ചായിരുന്നു ഓഫ്റോഡ് റേസ് സംഘടിപ്പിച്ചത്. പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെയായിരുന്നു പരിപാടി നടത്തിയത്.
ഇതില്‍ നടന് ജോജു ജോര്‍ജും പങ്കെടുത്തിരുന്നു. ജോജു വാഹനമോടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ ജോജുവിന് നോട്ടീസ് നല്കാന് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.
വാഗമണ്‍ എം.എം.ജെ. എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ ശനിയാഴ്ചയാണ് ഓഫ്റോഡ് വാഹന മത്സരം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക