തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളിയും ബീന്‍സും സെഞ്ചുറി കടന്ന് കുതിക്കുന്നു. ബീന്‍സിന് നൂറ്റി ഇരുപതും തക്കാളിക്ക് നൂറ്റി പത്തുമാണ് കൊച്ചിയിലെ ചില്ലറ വിപണിയിലെ ഇന്നത്തെ വില.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പൊതുവിപണിയിലേക്കുള്ള തക്കാളിയുടെ വരവും കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ ഇരട്ട സെഞ്ചുറി അടിച്ച തക്കാളി വില പിന്നീട് കിലോയ്ക്ക് ഇരുപത് രൂപ വരെയായി കുറഞ്ഞിരുന്നു. ഇപ്പോളിതാ സകല നിയന്ത്രണവും വിട്ട് തക്കാളി വില വീണ്ടും കുതിച്ചു തുങ്ങി.
വിപണിയില്‍ പൊതുവേ വിലക്കുറവുള്ള നാടന്‍ തക്കാളിക്കും, ഹൈബ്രിഡ് തക്കാളിക്കും ഒരേ വിലയായി. രണ്ട് തക്കാളിക്കും 110 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ വില. തക്കാളിയോട് മത്സരിച്ച് അല്പം മുന്പില് കുതിപ്പ് തുടരുകയാണ് ബീന്‍സ് വില.
കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നെത്തുന്ന ബീന്‍സിന് ഇന്നത്തെ വില കിലോയ്ക്ക് 120. തക്കാളിക്കൊപ്പം മലയാളിയുടെ പ്രിയപ്പെട്ട പച്ചക്കറിയായ മുരങ്ങിക്കയും വിലയില്‍ അര്‍ധ സെഞ്ചുറി അടിച്ചു കഴിഞ്ഞു.
60 രൂപയാണ് ചില്ലറ വിപണിയില്‍ മുരിങ്ങയ്ക്ക്. ബ്രോക്കോളി, ഐസ് ബര്‍ഗ് തുടങ്ങിയവുടെ വിലയും കിലോയ്ക്ക് ഇരുന്നൂറ് കടന്നു.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദം കാരണം മഴ പതിവായതോടെ ഉല്പാദനം കുറങ്ങതാണ് വില കൂടാന്‍ കാരണമാകുന്നത്.
കേരളത്തിലും പച്ചക്കറി വിളകളുടെ ഉല്പാദനം കുറവാണ്. നാസിക്കില്‍ നിന്ന് തക്കാളിയെത്തിക്കാനുള്ള ശ്രമവും കൊച്ചിയിലെ പച്ചക്കറി മൊത്ത വ്യാപാരികള്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക