ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലാളികളോട് പൊലീസ് മാന്യമായി പെരുമാറണമെന്നും അവരെ കൈയേറ്റംചെയ്യുകയോ മോശംഭാഷയില്‍ സംസാരിക്കുകയോ ചെയ്യരുതെന്നും സുപ്രീംകോടതി.
ലൈംഗികതൊഴിലാളികള്‍ക്കും മക്കള്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവു, ഭൂഷണ് ആര് ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
മാധ്യമങ്ങള്‍ ലൈംഗികത്തൊഴിലാളികളുടെ ചിത്രം പ്രസിദ്ധീകരിക്കരുത്. ലംഘിച്ചാല്‍ ഐപിസി 354സി പ്രകാരം നടപടിയെടുക്കാം.
ലൈംഗികത്തൊഴിലാളികള്‍ പീഡന പരാതി നല്കിയാൽ ലൈംഗികാതിക്രമ ഇരകളുടെ പരാതികള്‍ക്ക് നല്കുന്ന അതേ പരിഗണന നല്‍കണം. താമസരേഖ ഇല്ലെങ്കിലും ലൈംഗികത്തൊഴിലാളികള്‍ക്ക് ആധാര്‍കാര്‍ഡുകള്‍ നല്കാന് യുഐഡിഎഐക്ക് നിര്‍ദേശം നല്കി.
ലൈംഗികത്തൊഴിലാളികള്‍ക്ക് സംസ്ഥാനങ്ങള്‍ സൗജന്യറേഷന് നല്‍കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക