തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ ആക്ഷേപിക്കുന്ന ഒരു പ്രസ്താവനയും അംഗീകരിക്കില്ലെന്ന് പികെ ശ്രീമതി. സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന ആരേയും ഒരുകാലത്തും ന്യായീകരിച്ചിട്ടില്ല.
നടിയെ ആക്രമിച്ച കേസിൽ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്. അതിജീവിത ഹര്‍ജി നിൽകിയ സമയത്തിൽ ദുരൂഹതയുണ്ടെന്നാണ് ഇടത് നേതാക്കൾ പറഞ്ഞത്.
അങ്ങനെ ഒരു ദുരൂഹത ഉണ്ടെങ്കിൽ അത് അന്വേഷിക്കണം. അതിജീവിതക്ക് എതിരാണ് സര്‍ക്കാരെന്ന് വരുത്തിതീര്‍ക്കാൻ ചിലര്‍ ശ്രമിക്കുകയാണെന്നും പികെ ശ്രീമതി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക