ചേർത്തല ദേവീക്ഷേത്രത്തിന് മുന്നിലുള്ള ബസ്സ് സ്റ്റോപ്പിലും, ഷോപ്പിംഗ് കോപ്ലസിന് സമീപവും കുറെ നാളായി അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന പഞ്ചാബ് സ്വദേശി രാംജൻ ആഹിറേ (28) നെയാണ് ഏറ്റെടുത്തത്.
താടിയും മുടിയും നീട്ടിവളർത്തി മുഷിഞ്ഞ വസ്ത്രവുമിട്ട് ബസ്റ്റോപ്പിലായിരുന്നു കിടന്നിരുന്നത്. അടുത്തുള്ള കടകളിൽ നിന്നായിരുന്നു ഭക്ഷണവും വെള്ളവും കൊടുത്തിരുന്നത്. പഞ്ചാബിൽ നിന്ന് എങ്ങനെ ഇവിടെ എത്തിയെന്ന് രാംജൻ ആഹിറേയ്ക്ക് പോലും അറിയില്ല. ചില മരുന്നുകൾ കഴിക്കാറുണ്ടെന്നും ട്രെയിൻ യാത്രക്കിടെ മരുന്നിന്റെ ഉപയോഗം മൂലം ഉറങ്ങി പോയതാണെന്നും വളരെ നിർബന്ധിച്ച് ചോദിച്ചപ്പോൾ ഡിഗ്രി വരെ പഠിച്ചിട്ടുണ്ടെന്നും വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും ഉണ്ടെന്നും യുവാവ് പറയുന്നുണ്ട്.
ശനിയാഴ്ച രാവിലെ 11 മണിയോടെ മുരുകനും രണ്ട് അനുയായികളുമായി ആംബുലൻസുമായാണ് എത്തിയത്. ആദ്യം പോകുന്നില്ലെന്ന് വാശിപിടിച്ചതോടെ പൊലീസിന്റെ സഹയം തേടി. ചേർത്തല പൊലീസ് എത്തി യുവാവിനെ ബലമായി പിടിച്ച് ആംബുലൻസിൽ കയറ്റി ഇരുത്തി.
തുടർന്ന് താടിയും മുടിയും വെട്ടിയ ശേഷം വാഹനത്തിൽ തന്നെ ഇരുത്തി കുളിപ്പിച്ച് പുതിയ വസ്ത്രവും ഇട്ടതോടെ നല്ല പൊക്കവും വെളുത്ത നിറവുമുള്ള രാംജൻ ആഹിറേ ആളാകെ മാറി. മാറി നടന്നിരുന്ന പല ആളുകളും ആശ്ചര്യത്തോടെ അടുത്ത് വന്നു കണ്ടു. ചിലർ അടുത്ത് വന്ന് സെൽഫിയും എടുത്ത ശേഷമാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക