കൊച്ചി: തൃക്കാക്കരയില്‍ കളളവോട്ടിനു ശ്രമമുണ്ടായാല്‍ എല്ലാ ശക്തിയുമെടുത്തു തടയുമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന് പറഞ്ഞു. വ്യാജ നിർമിതികളുണ്ടാക്കിയാണ് സിപിഎം സൈബറിടങ്ങളിൽ പ്രചരിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
‘ഒന്നുമില്ലാഞ്ഞിട്ട് അവസാനം വ്യാജ വിഡിയോ എന്ന പ്രചാരണം നടത്തുകയാണ്. അവരുടെ രീതിയല്ല ഞങ്ങളുടേത്. ഒരിക്കലും അവരുടെ പുറകേ പോകാൻ ഞങ്ങളില്ല. കുറ്റവാളികളെ പിടിച്ചാൽ സിപിഎമ്മുകാർ അതിന്റെ പുറകിലുണ്ടാകുമെന്നു വ്യക്തമാണ്.
വോട്ടര്‍ പട്ടികയിൽ പേരുണ്ടെങ്കിലും ജോലിക്കായി മറ്റിടങ്ങളിലുള്ളവർക്ക് വോട്ടു നൽകില്ലെന്നൊക്കെ വിളിച്ചു പറയുകയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എന്തെല്ലാം ചെയ്യാമോ, അതൊക്കെ ചെയ്യുകയാണ്.
ഈ മന്ത്രിമാരും നേതാക്കൻമാരും വന്നു ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തി. വോട്ടര്‍പട്ടികയിൽ പേരുള്ള എല്ലാവരും വന്നു വോട്ടുചെയ്യുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക