കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സഹോദരന്റെ മകനില്‍ നിന്നും വധ ഭീഷണി നേരിട്ടുവെന്ന പരാതിയുമായി മാധ്യമപ്രവര്ത്തകന് രംഗത്ത്.
മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാൽ ആണ് മുഖ്യമന്ത്രിയുടെ സഹോദരപുത്രനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വാട്സാപ്പിൽ കൊലവിളി സന്ദേശം ലഭിച്ചതിനാല്‍ പേടിയോടെയാണ് കണ്ണൂരിൽ കഴിയുന്നതെന്ന് ശിവദാസൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ബന്ധു സി സത്യൻ, റിപ്പോർട്ടറായ മനോജ് കരിപ്പാലിന്റെ വാട്സാപ്പിൽ കൊലവിളി സന്ദേശം അയച്ചത്.
ജീവന് ഭീഷണിയുണ്ടെന്നും പൊലീസിനെ സമീപിക്കുന്നകാര്യത്തിൽ ഇന്ന് തീരുമാനം എടുക്കുമെന്നും ശിവദാസൻ പറഞ്ഞു.
മാധ്യമപ്രവർത്തകന് സന്ദേശം അയച്ചത് താന്‍ തന്നെയെന്ന് സത്യന് പറഞ്ഞു. പറഞ്ഞ വാക്കുകളിൽ താൻ ഉറച്ച് നിൽക്കുകയാണ്. മാധ്യമങ്ങളോട് കൂടുതൽ വിശദീകരിക്കാനില്ലെന്നും സത്യൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക