പത്തനംതിട്ട: വിജിലൻസ് മേധാവി ആയിരുന്ന അജിത്കുമാർ ഷാജ് കിരണിനെ വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ . മുഖ്യമന്ത്രിക്ക് വിറളി പിടിച്ചിരിക്കുകയാണ്.
ഹിറ്റ്ലറെ പോലും തോൽപ്പിക്കും വിധമാണ് പിണറായിയുടെ പെരുമാറ്റം. നൂറു കണക്കിന് പൊലീസുകാരെ ചുറ്റും നിർത്തി തന്നോട് വിരട്ടൽ വേണ്ട എന്ന് പറയുകയാണെന്നും മുരളീധരൻ വിമർശിച്ചു.
സ്വർണക്കടത്തു കേസിൽ ആരോപണ വിധേയയായ യുവതിയുടെ തുറന്നു പറച്ചിലിൽ മുഖ്യമന്ത്രി പരിഭ്രാന്തനായിരിക്കുന്നു. ആ പരിഭ്രാന്തി കാരണം മുഖ്യമന്ത്രിയുടെ സമനില തെറ്റി.
കേന്ദ്ര അന്വേഷണം അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയരുമ്പോൾ സ്വർണം എവിടെ എന്ന ദുർബല വാദമാണ് തിരിച്ച് ഉയർത്തുന്നത് എന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക