കൊച്ചി: വിവാഹവാഗ്ദാനം നല്കി മെഡിക്കൽ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി യുവ ഡോക്ടറുടെ ജാമ്യം റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് വിദ്യാര്‍ത്ഥിനിയെ ഭീക്ഷണിപെടുത്തിയെന്ന് ബോധ്യപെട്ടതോടെയാണ് ജാമ്യം റദ്ദാക്കിയത്. തിങ്കാളാഴ്ക്കുളളിൽ തൊടുപുഴ കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്
വിവാഹ വാഗ്ദാനം നല്കി തൊടുപുഴ സ്വദേശിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനിയെ പിഡീപ്പിച്ച് പണം തട്ടിയെന്ന കേസില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്തിരുന്ന ലത്തീഫ് മുര്‍ഷിദ് മാര്‍ച്ച് മൂന്നിനാണ് അറസ്റ്റിലാകുന്നത്. . റിമാന്റിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജ്യാമം നേടി ലത്തീഫ് മുര്‍ഷിദ് പുറത്തിറങ്ങി.
തുടര്‍ന്ന് കേസില്‍ നിന്ന് പിന്മാറാന് ഭീക്ഷണിപെടുത്തിയോടെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഫോണ്‍ രേഖകളും വാട്സാപ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി റദ്ദാക്കി ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക