മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്ന് കമ്മിഷൻ നിർദേശിച്ചു. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ മുലയൂട്ടല്‍, പ്രതിരോധ ബോധവത്ക്കരണ പരിപാടികൾ എന്നിവയുടെ ചിത്രീകരണത്തിന് മാത്രം ഉപയോഗിക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കൂടാതെ ആറ് വയസിൽ താഴെയുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിൽ നിർത്തി ചിത്രീകരിക്കാൻ സാധിക്കില്ല. ഇവർക്ക് തീവ്രമായ മേക്കപ്പ് ഉപയോഗിക്കാനും പാടില്ല എന്ന് നിർദേശത്തിൽ പറയുന്നു. ചലച്ചിത്ര മേഖലകളിൽ കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കരട് മാർഗനിർദേശം പുറത്തിറക്കിയത്.
കുട്ടികളെ അഭിനയിപ്പിക്കുമ്പോൾ അവർക്ക് കരാർ പാടില്ല. 27 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കണം. കുട്ടികളെ ആറ് മണിക്കൂറിലധികം തുടർച്ചയായി അഭിനയിപ്പിക്കാൻ പാടില്ല. മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ അവർക്ക് വിശ്രമിക്കാൻ സമയം അനുവദിക്കണമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. കുട്ടികൾ കാൺകെ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സെറ്റിലുള്ളവര്‍ക്ക് സാംക്രമിക രോഗങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണം. ഷൂട്ടിംഗിന് മുന്‍പ് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക