തിരുവനന്തപുരം : ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ തത്ക്കാലം ഹാജരാകില്ലെന്ന് സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ്.
എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരായി മൊഴി നൽകേണ്ടതുണ്ടെന്നും അതിനാൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാകില്ലെന്നും സ്വപ്ന വ്യക്തമാക്കി.
ഗൂഡാലോചന കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ ആശങ്കയില്ല. സരിതാ നായരെ ജയിലിൽ വച്ച് ഒരു തവണ കണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ സ്വപ്ന, സരിതയെ പോലുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസുകളെടുക്കുന്നതെന്നും പരിഹസിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡിയും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു.
രണ്ട് അന്വേഷണ ഏജൻസികളും ഇക്കാര്യമാവശ്യപ്പെട്ട് നോട്ടീസും നൽകി. തുടർന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക