കൊച്ചി: ദലിത് യുവതി സംഗീതയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുടുംബം. സംഗീത ജീവനൊടുക്കിയത് സ്ത്രീധന പീഡനവും ജാതി അധിക്ഷേപവും മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവ് തൃശൂര്‍ സ്വദേശി സുമേഷിനും കുടുംബത്തിനുമെതിരെയാണ് പരാതി. കേസ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു അട്ടിമറിക്കുന്നുവെന്നും പരാതിയുണ്ട്.
ജൂണ്‍ ഒന്നിന് മരിച്ച സംഗീതയുടെ മരണത്തിലാണ് ഭര്‍ത്താവ് തൃശൂര്‍ സ്വദേശി സുമേഷിന്റെയും കുടുംബത്തിന്റെയും പങ്ക് ആരോപിക്കുന്നത്. പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു കേസ് അട്ടിമറിക്കുന്നുവെന്നും സംഗീതയുടെ വീട്ടുകാർക്ക് പരാതിയുണ്ട്.
പ്രണയത്തിനൊടുവില്‍ 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. രണ്ടാഴ്ച പിന്നിടും മുന്‍പേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി.
ശാരീരിക ഉപദ്രവങ്ങള്‍ക്കു പുറമെ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. ഭര്‍തൃവീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ പോലും സംഗീതയ്ക്ക് അനുമതിയുണ്ടായിരുന്നില്ല.
‘വീട്ടിൽനിന്ന് ഒന്നും കൊടുത്തിട്ടില്ല അതിനാൽ നീ കസേരയിൽ ഇരുന്നു ടിവി കാണാൻ പാടില്ല എന്ന് സംഗീതയോടു പറഞ്ഞിട്ടുണ്ട്. അവൾക്കു ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പ്രത്യേക പ്ലേറ്റും ഗ്ലാസുമൊക്കെ ഉണ്ടായിരുന്നു’– സംഗീതയുടെ ബന്ധു പറഞ്ഞു.
സ്ത്രീധനം ലഭിച്ചില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ സുമേഷ്, സംഗീതയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. പരാതി നല്‍കിയെങ്കിലും പൊലീസ് സംഗീതയെ സുമേഷിനൊപ്പം അയച്ചു.
വീട്ടിലെത്തിയ സംഗീത തുങ്ങിമരിച്ചു. വീട്ടിലുണ്ടായിരുന്നു സുമേഷ് സംഗീതയെ രക്ഷിച്ചില്ലെന്നും വിവരം മറച്ചുവച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക