കൊച്ചി: കൊച്ചിയില്‍ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം.
‘കല്യാണം കഴിഞ്ഞെത്തിയ ദിവസം വസ്ത്രം മാറാൻ ചേട്ടത്തിയമ്മയുടെ മുറിയിൽ കയറാൻ അവളെ അനുവദിച്ചില്ല. അവിടെ കൂടിയിരുന്നവർ പറഞ്ഞപ്പോഴാണ് അനുവദം നൽകിയത്.
മുറിയിൽ നിന്ന് ചീപ്പും ടർക്കിയും എടുത്തതിന് ചേട്ടത്തിയമ്മ അറപ്പോടെ പെരുമാറി. ഇനി ഇതെനിക്ക് വേണ്ടെന്ന് പറഞ്ഞ് അവർ വലിച്ചെറിഞ്ഞു. കാരണം അവളുടെ ജാതിയായിരുന്നു’– കുടുംബം പറയുന്നു.
‘അവർ പ്രണയത്തിലായിരുന്നു. അവൻ വീട്ടിൽ വന്ന് ചോദിച്ചാണ് വിവാഹം കഴിച്ചത്. സ്ത്രീധനം നൽകാന് ഉണ്ടായിരുന്നില്ല. അവൻ ഉയർന്ന ജാതിയും അവൾ താഴ്ന്ന ജാതിയുമായത് വലിയ പ്രശ്നമായി.
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ ജാതി പറഞ്ഞ് അപമാനിക്കാൻ തുടങ്ങി. ചേട്ടന്റെ ഭാര്യയും ഭർത്താവിന്റെ അമ്മയും ഒരുപാട് അപമാനിച്ചു. ക്രൂരത കാട്ടി.
സ്ത്രീധനം െകാണ്ടുവന്നില്ലെന്ന് പറഞ്ഞ് കസേരയിൽ ഇരിക്കാൻ പോലും അനുവദിച്ചിട്ടില്ല. അവൾക്ക് കഴിക്കാൻ പ്രത്യേക ഗ്ലാസും പ്ലേറ്റും ഉണ്ടായിരുന്നു. ഗർഭിണിയായപ്പോഴും പ്രസവത്തോടെ കുഞ്ഞു മരിച്ചപ്പോഴും അവൾ നേരിട്ടത് വല്ലാത്ത ക്രൂരതകളാണ്.
കുഞ്ഞിന്റെ മൃതദേഹം പോലും അവർ വീട്ടിൽ കയറ്റിയില്ല. ഈ കുടുംബത്തിൽ ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് താഴ്ന്ന ജാതിയിൽപെട്ട സ്ത്രീയിൽ ആയല്ലോ എന്നാണ് ഭർത്താവിന്റെ അമ്മ പറഞ്ഞത്.’ കുടുംബം ആരോപിക്കുന്നു.
പ്രണയത്തിനൊടുവില്‍ 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. രണ്ടാഴ്ച പിന്നിടും മുന്‍പേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി. ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമേ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചു.
സ്ത്രീധനം ലഭിച്ചില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുമേഷ്, സംഗീതയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. പരാതി നല്‍കിയെങ്കിലും പൊലീസ് സംഗീതയെ സുമേഷിനോടൊപ്പം അയച്ചു.
വീട്ടിലെത്തിയ സംഗീത തൂങ്ങിമരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സുമേഷ് സംഗീതയെ രക്ഷിച്ചില്ലെന്നും വിവരം മറച്ചുവച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക