കൊച്ചി: കൊച്ചിയില്‍ യുവാവ് കഴുത്തറുത്ത് മരിച്ച ദാരുണ സംഭവം നടന്നത് ഇന്നലെയാണ്. സുഹൃത്തിനെ കുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തതിന്റെ കാരണം തേടുകയാണ് പൊലീസ്. തോപ്പുംപടി പള്ളിച്ചാല്‍ സ്വദേശി ക്രിസ്റ്റഫര്‍ ക്രൂസാണ് സ്വയം കഴുത്തറുത്ത് മരിച്ചത്.
സുഹൃത്ത് മരിച്ചുകാണുമെന്നു കരുതിയാകാം യുവാവ് ജീവനൊടുക്കിയതെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
ക്രിസ്റ്റഫറിന്റെ ആക്രമണത്തില്‍ കഴുത്തിന് മുറിവേറ്റ സുഹൃത്ത് ആലുവ സ്വദേശി സച്ചിന് ആശുപത്രിയില്‍ ചികില്‍സയിലാണ്. ക്രിസ്റ്റഫര്‍ എന്തിന് ഇത് ചെയ്തുവെന്ന് അറിയില്ലെന്ന് അച്ഛന് സിറില്‍ ഡിക്രൂസ് പറഞ്ഞു.
ക്രിസ്റ്റഫറും സച്ചിനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ബിരുദപഠനം ഒരുമിച്ചായിരുന്നു. സച്ചിനെ അടുത്തറിയാമെന്നും സിറില്‍ ഡിക്രൂസ് പറഞ്ഞു.
സുഹൃത്തിനെ കഴുത്തിൽ പരുക്കേൽപ്പിച്ചതിനുശേഷമാണ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫർ ക്രൂസ് (24) കലൂർ മാർക്കറ്റിനു സമീപം സ്വയം കഴുത്തറത്തു മരിച്ചത്.
തോപ്പുംപടി പള്ളിച്ചാൽ റോഡ് സിറിൾ ക്രൂസിന്റെയും മാരി ക്രൂസിന്റെയും മകനാണ് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ക്രിസ്റ്റഫർ. സുഹൃത്തായ സച്ചിനെ കുത്തിയ ശേഷമാണ് ക്രിസ്റ്റഫര്‍ നഗരമധ്യത്തിലെത്തി കഴുത്തറുത്ത് ജീവനൊടുക്കിയത്. കഴുത്തിൽ മുറിവേറ്റ സുഹൃത്ത് ആലുവ സ്വദേശി സച്ചിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക