പാലക്കാട്: നരേന്ദ്രമോദി ആദിവാസി വിഭാഗത്തിൽനിന്ന് രാഷ്ട്രപതിയെ കണ്ടെത്തുമ്പോൾ പിണറായി വിജയൻ ആദിവാസികൾക്കും അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടി എന്താണ് ചെയ്യുന്നതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
സ്വന്തം കുഞ്ഞിന്റെ മൃതദേഹവുമായി കിലോമീറ്ററുകൾ നടക്കേണ്ടി വന്ന അട്ടപ്പാടിയിലെ പിതാവിനെ പിണറായി വിജയൻ കണ്ടില്ലേ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ഊരിലേക്ക് റോഡില്ലാത്തതിനാലാണ് ഈ ദുര്യോഗം ഉണ്ടായതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
ഉത്തരേന്ത്യയിലേക്ക് നോക്കിനിൽക്കുന്ന മുഖ്യമന്ത്രി സ്വന്തം സംസ്ഥാനത്തെ ഊരുകളിലേക്ക് നോക്കട്ടേയെന്നും ബിജെപിയുടെ സംസ്ഥാന ശിബിരം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടോ എന്നറിയാൻ കേന്ദ്രമന്ത്രിമാരുടെ സന്ദർശനം ഇനിയും ഉണ്ടാകും. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രമന്ത്രിമാരുടെ ഇടപെടലുകൾ.
കേരളത്തില ജനങ്ങളെ വികസനാധിഷ്ടിത- അഴിമതി മുക്ത ഭരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്ന് തടസപ്പെടുത്തുകയാണ് വിവാദങ്ങളുണ്ടാക്കുന്നവരുടെ ലക്ഷ്യമെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക