കൊച്ചി: ആലുവയില്‍ ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പ്രതികള്‍ പിടിയില്‍.
പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തതിനു പ്രതികളില്‍ ഒരാളുടെ ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു.
ആക്രമണത്തില്‍ തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ഹോട്ടല്‍ ഉടമ ചികിത്സയില്‍ തുടരുകയാണ്. ആലുവ സ്വദേശികളായ സിയാദ് ,സുനീർ, അശോകപുരം സ്വദേശി ഷാഹുൽ ,കളമശേരി സ്വദേശി സനൂപ് എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചതിനായിരുന്നു നാലംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ആദ്യം ഹോട്ടലുടമയുമായി തര്‍ക്കിച്ച് പണം കൊടുക്കാതെ പോയ സംഘം പിന്നീട് മടങ്ങിയെത്തിയാണ് കട അടിച്ചു തകര്‍ത്തത്.
ആക്രമണം പ്രതിരോധിച്ച ഹോട്ടലുടമയെ ക്രൂരമായി മര്‍ദിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളാരെന്നു പൊലീസ് തിരിച്ചറിഞ്ഞു.
ഒളിവിൽ പോയ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവിധയിടങ്ങളിൽ നിന്ന് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക