കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ പിടിക്കപ്പെട്ട ഉടൻ നടൻ ദിലീപിന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.
പൾസർ സുനിയുടെ മാതാവു ശോഭനയുടെ രഹസ്യമൊഴിയാണിത്.
ജയിലിനുള്ളിലും മകന്റെ ജീവൻ അപകടത്തിലാണ് എന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഇക്കാര്യങ്ങൾ കോടതിയോടു വെളിപ്പെടുത്തിയത് എന്നാണു ശോഭന പറഞ്ഞത്.
ജയിലിനുള്ളിൽ അപായപ്പെടുത്തിയാൽ കോടതിക്കു കൈമാറണമെന്നു പറഞ്ഞു പൾസർസുനി ഏൽപിച്ചിരുന്ന കത്തും ശോഭന അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക