കാബൂൾ: കാബൂളിലെ മദ്രസയിലുണ്ടായ വൻ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നാൽപ്പതോളം പേർക്കു പരുക്കേറ്റു.
വടക്കു–പടിഞ്ഞാറൻ കാബൂളിലാണ് സ്ഫോടനമുണ്ടായത്. ബുധനാഴ്ച വൈകിട്ട് പ്രാർഥന നടക്കുന്ന സമയത്തായിരുന്നു സംഭവം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ഉഗ്ര സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടു സംഭവിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും ഭരണം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ആഴ്ചയിലാണ് സ്ഫോടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക