ദുബായ്: ചരിത്രത്തിന്റെ ആനുകൂല്യം ഒരു കളിയിലും ടീമുകളെ സഹായിക്കാറില്ലെന്നു കെ.എൽ.രാഹുൽ. പാക്കിസ്ഥാനുമായുള്ള മൽസരത്തെ ആവേശപൂർവമാണ് ഇന്ത്യ കാണുന്നത്. എന്നാൽ ചരിത്രത്തിൽ എന്തു സംഭവിച്ചു എന്നതിനു പ്രസക്തിയില്ല.
എല്ലാ കളിയും പൂജ്യത്തിൽ നിന്നാണ് തുടങ്ങുന്നത്. ഇതു പോലുള്ള വേദികളില്ലല്ലാതെ പാക്കിസ്ഥാനുമായി കളിക്കാൻ അവസരം ലഭിക്കാറില്ല. അതുകൊണ്ട് ഉത്സാഹത്തോടെയാണ് മൽസരത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ തോൽവി ഇന്ത്യയ്ക്കു പാഠമാണ്.
ആ പാഠം ഉൾക്കൊണ്ടാകും നാളെ കളിക്കാനിറങ്ങുക. ഇത് വിദ്വേഷത്തിന്റെ മൽസരമല്ല, കളിയെ കളിയായി കാണാനാണ് താൽപര്യം. ഗ്രൗണ്ടിൽ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ബാറ്റും ബോളും മാത്രമാണ് കളിയെ നിയന്ത്രിക്കുന്നത്– രാഹുൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക