അത്തം മുതൽ ഉത്രാടം വരെ മുറ്റത്ത് പൂക്കളം ഒരുക്കുക. അതിൽ തൃക്കാക്കര അപ്പനെ വച്ച് നേദിക്കുക, ഓണക്കോടി നൽക്കുക, ഓണസദ്യം ഉണ്ണുക, ഓണക്കളികളിൽ എന്നിവയാണ് ഓണത്തിന്റെ പ്രധാന ആഘോഷങ്ങള്‍.
എന്നാൽ ഇന്ന് തിരക്കേറിയ മലയാളി എല്ലാ മറക്കുന്നുവെന്നത് സങ്കടകരമായ സത്യമായി മാറുന്നു.
മലയാളികളുടെ മഹോത്സവമാണ് ഓണം.
പണ്ട് ചിട്ടവട്ടങ്ങളോടെ ആചാരങ്ങള്‍ പാലിച്ചാണ് ഓണം ആഘോഷിച്ചുവന്നത്. മധ്യവടക്കൻ പ്രദേശങ്ങളിലുള്ള ഹൈന്ദവരായിരുന്ന ഓണം വളരെ വിപുലമായി ആഘോഷിച്ചിരുന്നത്.
അത്തം മുതൽ ഉത്രാടം വരെ മുറ്റത്ത് പൂക്കളം ഒരുക്കുക. അതിൽ തൃക്കാക്കര അപ്പനെ വച്ച് നേദിക്കുക, ഓണക്കോടി നൽക്കുക, ഓണസദ്യം ഉണ്ണുക, ഓണക്കളികളിൽ എന്നിവയാണ് ഓണത്തിന്റെ പ്രധാന ആഘോഷങ്ങള്‍.
എന്നാൽ ഇന്ന് തിരക്കേറിയ മലയാളി എല്ലാ മറക്കുന്നുവെന്നത് സങ്കടകരമായ സത്യമായി മാറുന്നു.
ഉത്രാട ദിനം രാത്രിയിലാണ് തിരുവോണ നാളിലെ ചടങ്ങുകള്‍ക്ക് വേദി തയ്യാറാക്കുന്നത്. ഈ സ്ഥലം വ്യത്തിയാക്കിയ ശേഷം അലങ്കരിക്കുക.
മഹാബലി തമ്പുരാനെ സ്വീകരിച്ച് ഇരുത്താനുള്ള സ്ഥലമാണ് ആദ്യം അണിയിച്ച് ഒരുക്കുന്നത്. മുൻകാലങ്ങളിൽ നടുമുറ്റം, കിഴക്കിനി, പടിഞ്ഞാറ്റിനി എന്നീ സ്ഥലങ്ങളിലാണ് ഇത് ചെയ്തുകൊണ്ടിരുന്നത്.
എന്നാൽ ഇന്ന് ഹാള്‍, പൂജാമുറി എന്നി സ്ഥലങ്ങളിലേക്ക് മാറ്റി കിഴക്കിന് അഭിമുഖമായി ചെയ്യുന്നു.
പച്ചരി പൊടിച്ച് കലക്കിയെടുത്ത മാവ് ഉപയോഗിച്ചാണ് മാവേലി തമ്പുരാനെ സ്വീകരിച്ച് ഇരുത്താനുള്ള ചതുരാകൃതിയിലുള്ള സ്ഥലം ഒരുക്കുന്നത്.
ഇതിന്റെ നടുക്ക് രണ്ട് ആവണ പലകകള്‍ പടിഞ്ഞാറോട്ട് വാൽ വരുന്ന രീതിയിൽ വയ്ക്കുന്നു. തെക്കു വശത്തെ ആവണ പലക മഹാവിഷ്ണുവിനും വടക്ക് വശത്തെ മഹാബലിക്കും എന്നാണ് സങ്കൽപ്പം. ഇതിന് മുകളിൽ ഓരോ തൂശനില കിഴക്കോട്ട് തലയായി വയ്ക്കുന്നു.
ഇതിന് മുകളിലായി മണ്ണ് കൊണ്ട് നിര്‍മ്മിച്ച ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നു. ഓരോ പീഠത്തിലും കിഴക്ക് പടിഞ്ഞാറായി മൂന്ന് എണ്ണം വീതം വയ്ക്കുന്നു.
പിന്നീട് അണിയലിന്റെ (മാവ് ഉപയോഗിച്ച് വരച്ച കോലം) അതിരിലൂടെ ഓരോ വശത്തും മൂന്ന് എണ്ണം വരുന്ന രീതിയിലും നടുക്ക് മഹാബലിക്കും മഹാവിഷ്ണുവിനും ഇടയിൽ ഒരെണ്ണം കൂടിയടക്കം ആകെ 15 ഓണത്തപ്പന്മാരെ വയ്ക്കുന്നു.
13 ഓണത്തപ്പന്മാര് മഹാബലിയുടെയും മഹാവിഷ്ണുവിന്റെഉം പരിവാരങ്ങളായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ, മുത്തൻ, മുത്തി, ആട്ടുകല്ല്, അമ്മിക്കല്ല്, പിള്ളക്കല്ല്, ചിരവ, ഇവയെല്ലാം മണ്ണുകൊണ്ട് ഉണ്ടാക്കി വയ്ക്കുക.
എല്ലാ ഓണത്തപ്പന്മാരെയും അരിമാവ് കൊണ്ട് അണിയിക്കുക. ശേഷം പൂചൂടിക്കുക. തിരുവോണ നാളിൽ മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള വഴിയും ഭംഗിയായി ഒരുക്കുക. മാവ് ഉപയോഗിച്ചാണ് വഴി അലങ്കരിക്കുന്നത്.
പ്രധാന കവാടത്തിനു മുന്നിലുള്ള തുളസിത്തറയ്ക്കു താഴെ മൂന്ന് ഓണത്തപ്പന്മാരെ പ്രതിഷ്ഠിക്കുന്നു. വീടിന് പുറത്തും ഓരോ ഓണത്തപ്പന്മാരെ പ്രതിഷ്ഠിക്കുക. വീടിന് പുറത്തുള്ള ഓണത്തപ്പന്മാര് മഹാബലി എഴുന്നള്ളുമ്പോള്‍ വീട്ടുകാരെ അറിയിക്കുന്നു എന്ന സങ്കൽപ്പമാണ് ഇതിന് പിന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക