ജമ്മു: ജീവൻ രക്ഷിക്കാനായി സൈന്യം രക്തം കൊടുത്ത ലഷ്കർ ഭീകരൻ തബാറക് ഹുസൈൻ (32) ജമ്മു കശ്മീരിലെ റജൗറിയിൽ സേനാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഹൃദയസ്തംഭനം മൂലം മരിച്ചു.
രണ്ടാഴ്ച മുൻപ് നിയന്ത്രണ രേഖയിലൂടെ ചാവേറാക്രമണത്തിനായി നുഴഞ്ഞുകയറുന്നതിനിടെ നൗഷേരയിലാണു സേന ഇയാളെ വെടിവച്ചുവീഴ്ത്തിയത്.
രക്തം വാർന്ന് അപകടാവസ്ഥയിലായതോടെ ഹുസൈനു 3 കുപ്പി രക്തം ഇന്ത്യൻ സൈനികർ നൽകിയിരുന്നു.
പാക്ക് അധിനിവേശ കശ്മീരിലെ സബ്സ്കോട്ട് ഗ്രാമത്തിൽ നിന്നുള്ളയാളാണു ഹുസൈൻ. 30,000 രൂപ നൽകി കേണൽ യൂനുസ് ചൗധരി എന്ന പാക്ക് ഇന്റലിജൻസ് ഉദ്യോഗസ്ഥനാണ് തന്നെ ഇന്ത്യയിലേക്ക് അയച്ചതെന്നു ഹുസൈൻ വെളിപ്പെടുത്തിയതായി സേന അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക