മലയാളികളുടെ മഹോത്സവമാണ് ഓണം. പണ്ട് ചിട്ടവട്ടങ്ങളോടെ ആചാരങ്ങള്‍ പാലിച്ചാണ് ഓണം ആഘോഷിച്ചുവന്നത്. മധ്യവടക്കൻ പ്രദേശങ്ങളിലുള്ള ഹൈന്ദവരായിരുന്ന ഓണം വളരെ വിപുലമായി ആഘോഷിച്ചിരുന്നത്.
അത്തം മുതൽ ഉത്രാടം വരെ മുറ്റത്ത് പൂക്കളം ഒരുക്കുക. അതിൽ തൃക്കാക്കര അപ്പനെ വച്ച് നേദിക്കുക, ഓണക്കോടി നൽക്കുക, ഓണസദ്യം ഉണ്ണുക, ഓണക്കളികളിൽ എന്നിവയാണ് ഓണത്തിന്റെ പ്രധാന ആഘോഷങ്ങള്‍. എന്നാൽ ഇന്ന് തിരക്കേറിയ മലയാളി എല്ലാ മറക്കുന്നുവെന്നത് സങ്കടകരമായ സത്യമായി മാറുന്നു.
തിരുവോണ ദിവസത്തെ അനുഷ്ഠാനങ്ങൾ
തിരുവോണ ദിവസം പുലര്‍ച്ചെ തന്നെ ഗൃഹനാഥ എഴുന്നേറ്റ് സ്നാനം ചെയ്ത് ഓണത്തപ്പന്മാരുടെ കിഴക്ക് വശം പടിഞ്ഞാറ്റോട്ട് തിരിയിട്ട് വിളക്ക് തെളിയിക്കുക. ഒരു താലത്തിൽ അഷ്ടമംഗല്യം തയ്യാറാക്കി, അതിലെ വിളക്കും തെളിയിക്കുന്നു. ഈ അഷ്ടമംഗല്യവുമായി മാവേലി തമ്പുരാനെ സ്വീകരിക്കാൻ പോകുന്നു.
പടിക്കൽ വരുന്ന മാവേലി തമ്പുരാനെ വിളക്കും അഷ്ടമംഗല്യവും കാണിച്ച് കാൽകഴുകിച്ച് തുമ്പക്കുടം ഇട്ട് ആരാധിച്ച് ആര്‍പ്പുവിളികളോടെ വീട്ടിലേക്ക് എതിരേൽക്കുന്നു. ശേഷം പീഠത്തിൽ ഇരുത്തി തുമ്പക്കുടം ഇട്ട് ആരാധിക്കുന്നു. പ്രതീകാത്മകമായി ഓലക്കുടയും വടിയും അരികിൽ വയ്ക്കുന്നുണ്ട്.
ഓണത്തപ്പന് കോടിയുടിപ്പിക്കുന്ന സങ്കൽപ്പത്തിൽ നൂല് കെട്ടുന്നു. വിളക്കിലും മാവേലിക്കും മഹാവിഷ്ണുവിനും ചന്ദനത്തിൽ മുക്കി തുളസിയില ചാര്‍ത്തുന്നു. ഓണത്തപ്പന് മുന്നിലായി രണ്ട് കിണ്ടികള്‍ വയ്ക്കുക. ഒരു കിണ്ടി കൈ കഴുകാനും മറ്റേത് പൂജയ്ക്കുമാണ് ഉപയോഗിക്കുന്നത്.
മഹാവിഷ്ണുവിനും മഹാബലിക്കും പടിഞ്ഞാറ് വശത്തായി നേദിക്കുന്ന ആലിന് മുന്നിലായി അഞ്ച് പൂ വയ്ക്കുക. വലത്തു നിന്ന് ഇടത്തോട്ട് ഗണപതി, സരസ്വതി, ശിവൻ, മഹാവിഷ്ണു, മഹാബലി എന്ന ക്രമത്തിലാണ് പൂ ചാര്‍ത്തുന്നത്. ഇവര്‍ക്ക് മൂന്ന് വെള്ളി , മൂന്ന് ചന്ദനം, മൂന്ന് തുളസിപ്പൂവ് എന്നിവ നൽകുക.
ഗണപതിക്ക് ഓം ശ്രീ മഹാഗണപതിയേ നമ, സരസ്വതിക്ക് ശ്രീ സരസ്വതിയേ നമ, ശിവൻ ശ്രീ ശിവായേ നമ, മഹാവിഷ്ണുവിന് ശ്രീ മഹാവിഷ്ണവേ നമ, മഹാബലിക്ക് ശ്രീ മഹാബലിയേ നമ എന്ന് ജപിച്ചുകൊണ്ടാകണം പൂ അര്‍ച്ചിക്കേണ്ടത്.
ഇതിന് ശേഷം ഇലയിൽ നേദ്യം നൽകുക. മൂന്ന് വെള്ളം, മൂന്ന് ചന്ദനം, മൂന്ന് പൂവ് ജപിച്ച് നൽകുക. ഓണത്തപ്പന്മാരെ നാല് ദിവസം വീട്ടിൽ വച്ച് അഞ്ചാം ദിവസമാണ് മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക