കൊച്ചി: മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭവത്തിലെ വെടിയുണ്ട ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും. നേവിയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് സമീപമാണു സംഭവം.
ആലപ്പുഴ തുറവൂർ പടിഞ്ഞാറെ മനക്കോടം മണിച്ചിറ സ്വദേശി സെബാസ്റ്റ്യന് (72) ചെവിയിലാണ് ഇന്നലെ വെടിയേറ്റത്.
എന്നാൽ, വെടിയുണ്ട പരിശോധിച്ചതായും നാവികസേന ഇത്തരത്തിലുള്ളവ ഉപയോഗിക്കുന്നില്ലെന്നും നാവികസേനാ അധികൃതർ പറയുന്നു.
വെടിയുണ്ട മറ്റാരുടെയോ ആണെന്നും ഇതിലും വലിപ്പമുളള വെടിയുണ്ടകളാണ് ഉപയോഗിക്കുന്നതെന്നും നാവികസേനാ അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക