കൊച്ചി: ജനപ്രിയ സിനിമകളില്‍ രാസലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ബോധപൂർവം ഉൾപ്പെടുത്തിയാൽ നിർമാണച്ചെലവിൽ ഒരു വിഹിതം നൽകി സഹകരിക്കാൻ ലഹരി സംഘങ്ങൾ തയാറാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എൻസിബി ഇതു സംബന്ധിച്ചു ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുത്തു.
സൂപ്പർഹിറ്റായ തെന്നിന്ത്യൻ സിനിമയിൽ ഇത്തരത്തിലുള്ള രംഗങ്ങൾ ഉൾപ്പെടുത്താനായി തിരക്കഥയിൽ മാറ്റം വരുത്തിയതായും വിവരമുണ്ട്. സൂപ്പർ ഹിറ്റായ തെന്നിന്ത്യൻ സിനിമയിൽ മുഖ്യകഥാപാത്രം ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ആദ്യ തിരക്കഥയിലുണ്ടായിരുന്നില്ല.
പിന്നീട് ഈ രംഗം കൂട്ടിച്ചേർക്കുന്നതിനു വൻതുകയാണു ലഹരി കാർട്ടൽ കൈമാറിയതെന്നാണു സൂചന. ഒരു പ്രധാന കഥാപാത്രം പ്രതിസന്ധിഘട്ടം തരണം ചെയ്യാനായി ലഹരി ഉപയോഗിക്കുന്ന രംഗമാണു ചേർത്തത്.
മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുൻപാകെയും ലഹരി സംഘത്തിന്റെ സിനിമയിലെ ഇടപെടലുകളെ കുറിച്ച് 5 പേർ മൊഴി നൽകിയിരുന്നു.
ലഹരി ഉപയോഗിക്കുന്ന ചില സഹപ്രവർത്തകരുണ്ടാക്കുന്ന ഉപദ്രവങ്ങളെക്കുറിച്ചും പ്രവർത്തകർ തുറന്നു പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക