കൊല്ലം: കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഐശ്വര്യയുടെ ഭര്‍ത്താവ് കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണത്തിന് വേണ്ടിയുള്ള അത്യാര്‍ത്തിയായിരുന്നു കണ്ണന് നായര്‍ക്കെന്ന് ഐശ്വര്യയുടെ സഹോദരന് അതുല്‍ പറഞ്ഞു.
സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍പോലും ഐശ്വര്യയെ അനുവിദിച്ചിരുന്നില്ല. പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ട തന്നെയും കണ്ണന് മര്‍ദിച്ചെന്നും അതുൽ പറഞ്ഞു.
റേഷന്‍കടയില്‍ സാധനം വാങ്ങാനുള്ള സഞ്ചി കീറിയതിന്, മീന്‍ വരഞ്ഞത് ശരിയാകാഞ്ഞതിന്, നനഞ്ഞ തുണി കട്ടിലില്‍ കിടന്നതിന്, ബന്ധുവീട്ടില്‍നിന്ന് മരച്ചീനി വാങ്ങിക്കഴിച്ചതിന് വരെ െഎശ്വര്യയെ കണ്ണന് ഉപദ്രവിച്ചെന്ന് അതുൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക