ഷൊർണൂർ എഴുവന്തല എ ഡി എൽ പി സ്കൂളിലാണ് ഫസ്റ്റ് എയ്ഡ് പരിശീലനം സംഘടിപ്പിച്ചത്. രക്ഷിതാക്കൾക്കും അധ്യാപകർക്കും അതോടൊപ്പം തന്നെ നാട്ടുകാർക്കും കുട്ടികൾക്കുമായായിരുന്നു പരിശീലനം നടത്തിയത്. നെല്ലായ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ വിനുവിന്റെ അധ്യക്ഷതയിലാണ് പരിശീലനം നടന്നത്.
മലപ്പുറം അങ്ങാടിപ്പുറത്ത് ചെറുപുഴയിൽ അജ്ഞാത മൃതദേഹം
ഷൊർണ്ണൂർ ഫയർ ആൻറ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുരേഷും സംഘവും ചേർന്നാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ഫയർ ട്രയാങ്കിൾ ,ഫയർ ക്ലാസിഫിക്കേഷൻ, വിവിധതരം ഫയർ എക്സ്റ്റിങ്ഗുഷറുകൾ, തീ അണക്കുന്ന വിധം എന്നിവ പരിശീലനത്തിൽ പരിചയപ്പെടുത്തി.
ദേശീയ ഗെയിംസില്‍ കേരളത്തിനായി രണ്ടാമത്തെ സ്വര്‍ണം നേടി വിദ്യ
മാത്രമല്ല, ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാൽ എങ്ങനെ ധൈര്യപൂർവ്വം അത് അണക്കാമെന്നും കൈകൾക്കായി കാണിച്ചുകൊടുത്തു. പാമ്പുകടി, ഇലക്ട്രിക്ക് ഷോക്ക്, മുങ്ങിപ്പൊങ്ങൽ എന്നീ സന്ദർഭങ്ങളിൽ ചെയ്യേണ്ട പ്രഥമശുശ്രൂഷയെപ്പറ്റിയും പരിശീലകർ വിശദമാക്കി. ആപത്ഘട്ടങ്ങളിൽ
ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സി പി ആർ എത്രമാത്രം പ്രയോജനം ചെയ്യുമെന്നും അതിന്റെ പ്രധാന്യം എന്താണെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്താനും ഈ പരിശീലനത്തിലൂടെ സാധ്യമായി.
കോഹ്ലിയുടെ റെക്കോർഡിന് ഒപ്പമെത്തി ബാബര്‍ അസം
കൂടാതെ ഭക്ഷണസാധനങ്ങളും മറ്റും തൊണ്ടയിൽ കുടുങ്ങിയുണ്ടാകുന്ന ചോക്കിങ് സമയത്ത് കുട്ടികളിലും മുതിർന്നവരിലും ചെയ്യേണ്ട വ്യത്യസ്തമായ പ്രഥമശുശ്രൂഷ രീതികളും പരിചയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക