അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം കണ്ണൂർ പയ്യാമ്പലത്ത് നടന്നു. മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവർ ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി.
മുഖ്യമന്തി ഉൾപ്പെട്ട നേതാക്കളുടെ നേതൃത്വത്തിൽ വിലാപയാത്രയോട് കൂടിയാണ് ഭൗതിക ശരീരം പയ്യാമ്പലത്ത് എത്തിച്ചത്. കോടിയേരിയുടെ ഭൗതിക ശരീരം തോളിലേറ്റിയത് മുഖ്യമന്ത്രിയും സീതാറാം യെച്ചൂരിയും ചേർന്നാണ്. പയ്യാമ്പലത്ത് ശ്രീ നായനാർ , ശ്രീ ചടയൻ ഗോവിന്ദൻ എന്നിവരുടെ അന്ത്യവിശ്രമത്തിന് അടുത്താണ് കൊടിയേരിയിക്കും ചിത ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക