ബഹുബലി എന്ന ഒറ്റചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ആരാധകരെ നേടി എടുത്ത താരമാണ് പ്രഭാസ്. എന്നാൽ ബാഹുബലിക്ക് ശേഷം പ്രഭാസിന്റേതായി പുറത്തുവന്ന സഹോ, രാധേ ശ്യാം എന്നിവ ബോക്സ് ഓഫീസിൽ വൻപരാജയം ആയിരുന്നു. ഇത്തരത്തിൽ ആരാധകർ നിരാശയോടെ ഇരുന്ന സമയത്താണ് ഓം റാവത് പ്രഭാസ്, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപത്രങ്ങൾ ആക്കി ആദിപുരുഷ് എന്ന രാമായണത്തെ ആസ്പദമാക്കിയുള്ള സിനിമ അന്നൗൻസ് ചെയ്തത്. 500 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. അതുകൊണ്ട് തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയാണ് ചിത്രത്തിൽ നൽകിയിരുന്നത്. എന്നാൽ ടീസർ പുറത്തിറങ്ങിയതോടെ ടീസറിന് നേരെ വൻ വിമർശനങ്ങൾ ആണ് ഉയരുന്നത്. ചിത്രത്തിലെ വി എഫ് എക്സ് തീരെ നിലവാരമില്ലാത്തത് ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഓം റാവത്. ടീസറിനെതിരെ ഉയരുന്ന വിമർശനങ്ങൾ വിഷമിപ്പിക്കുന്നുണ്ടെന്നും എന്നാൽ അത് ഞെട്ടിക്കുന്നില്ലെന്നും സംവിധായകൻ പറയുന്നു. മൊബൈൽ ഫോണിൽ ടീസർ കാണുന്നത് കൊണ്ടാണ് വിമർശനങ്ങൾ ഉയരുന്നത്. ആദിപുരുഷ് ബിഗ്സ്ക്രീനിൽ കാണേണ്ട സിനിമയാണ് എന്നാണ് റാവത്തിന്റെ വിശദീകരണം.
അതേസമയം പ്രമുഖ വി എഫ് എക്സ് കമ്പനിയായ എൻ വൈ വി എഫ് എക്സ് തങ്ങളല്ല ആദിപുരുഷിന്റെ വി എഫ് എക്സ് ചെയ്തതെന്നും ഇത്തരത്തിൽ ഒരു റിപ്പോർട്ട് വന്നത് കൊണ്ടാണ് വിശദീകരണം നൽകിയതെന്നും കഴിഞ്ഞ ദിവസം പ്രസ്തവന ഇറക്കിയിരുന്നു.
ടീസറിന് ഇത്രയും മോശം അഭിപ്രായങ്ങൾ വന്നതോടെ ചിത്രം തിയേറ്ററിൽ ആളുകൾ എങ്ങനെ സ്വീകരിക്കും എന്നാണ് സിനിമാലോകം ഉറ്റു നോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക