ക്ളാസ്സിൽ ടീച്ചർ ബോര്‍ഡില്‍ എഴുതുന്നത് വ്യക്തമായി കാണാന്‍ കഴിയാത്തിടത്തു നിന്നാണ് കുട്ടികളിലെ കാഴ്ചാ പ്രശ്നങ്ങൾ ഏതാണ്ട് കണ്ടു തുടങ്ങുന്നത് . അടുത്തിരിക്കുന്ന കുട്ടിയുടെ പുസ്തകം നോക്കി പകര്‍ത്തി പ്രശ്നം പരിഹരിക്കാൻ നോക്കും .
എന്നാല്‍ ഒരു ദിവസം ടീച്ചര്‍ ഇത് കണ്ടുപിടിക്കുമ്പോഴാണ് തനിക്ക് ബോര്‍ഡില്‍ എഴുതുന്നത് കാണാനാവില്ലെന്ന കാര്യം കുട്ടി തിരിച്ചറിയുന്നത് . പിന്നീട് അധ്യാപകരുടെ നിർദ്ദേശത്തോടെ രക്ഷിതാക്കളുടെ കൂടെ പോയി ഡോക്ടറെ കണ്ട് കണ്ണട വെക്കുമ്പോഴാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമാകുന്നത്.
കാഴ്ചക്കുറവ് കാരണം കണ്ണട വയ്ക്കേണ്ടി വരുന്ന കുട്ടികളും ധാരാളം. പലപ്പോഴും തുടക്കത്തില്‍ ഈ പ്രശ്നം മാതാപിതാക്കള്‍ തിരിച്ചറിയാറില്ല. കുട്ടി ഇതെക്കുറിച്ച് പരാതി പറഞ്ഞാലും പഠിക്കാനോ സ്കൂളില്‍ പോകാനോ ഉള്ള മടിയായി ഇതിനെ കാണുന്നവരും ധാരാളം. പഠനത്തില്‍ കുട്ടി തീരെ മോശമാകുമ്പോഴോ ടീച്ചര്‍ പരാതിപ്പെടുമ്പോഴോ ആണോ ഇക്കാര്യത്തെക്കുറിച്ച് പലരും ശ്രദ്ധിക്കുക .
പാരമ്പര്യം, പോഷകാഹാരക്കുറവ്, ടിവി, കമ്പ്യൂട്ടര്‍,ഫോൺ എന്നിവ കൂടുതലായി ഉപയോഗിക്കുന്നത്, മരുന്നുകള്‍ തുടങ്ങിയവ ചില കാരണങ്ങളാണ്. പുറത്തു പോയി കുട്ടികള്‍ കളിച്ചില്ലെങ്കിലും കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടാം.
പാരമ്പര്യമായി കണ്ണിന് പ്രശ്നങ്ങളുണ്ടെങ്കില്‍ മൂന്നു നാലു വയസുള്ളപ്പോഴെ കുട്ടിയെ നേത്രരോഗ വിദഗ്ധനെ കാണിക്കുക. ഏഴു വയസിലാണ് കുട്ടികളുടെ കണ്ണ് പൂര്‍ണവളര്‍ച്ചയെത്തുക എന്നാണ് പറയുക. അതുകൊണ്ട് ചെറുപ്രായത്തിലെ പ്രശ്നം തിരിച്ചറിഞ്ഞാല്‍ പരിഹാരവും എളുപ്പമായിരിക്കും.
കണ്ണട വയ്ക്കാന്‍ പറയുകയാണെങ്കില്‍ കുട്ടിയല്ലേ എന്നു കരുതി അവഗണിക്കാതിരിക്കുക. ചില കുട്ടികള്‍ക്ക് ഒരു കണ്ണിനേ പ്രശ്നമുണ്ടാകുകയുള്ളൂ. വീട്ടില്‍ തന്നെ ഒരോ കണ്ണു വീതം അടച്ചുപിടിച്ച് നോക്കി ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്താം. ഫോൺ, ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക.
ഇവയുടെ റേഡിയേഷനും സ്ട്രെയിനും കണ്ണിന് നല്ലതല്ല. കണ്ണിന് കാഴ്ചശക്തി ലഭിക്കാന്‍ നല്ല ഭക്ഷണവും പ്രധാനമാണ്. ഇലക്കറികള്‍, തക്കാളി, കാരറ്റ്, ഫ്രൂട്സ്, മുട്ട, മീന്‍ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചോക്ലേറ്റ്, ബ്രോയിലര്‍ ചിക്കന്‍, കാപ്പി എന്നിവ അധികം കഴിയ്ക്കുന്നത് കണ്ണിന് മോശമാണെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക