കണ്ണൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് വാട്സാപ്പിലൂടെ അശ്ളീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. ഓലയമ്പാടി സ്വദേശി കെ സജീഷാണ് അറസ്റ്റിലായത്. പരിയാരം പോലീസ് ആണ് ഒളിവിൽ ആയിരുന്ന ഇയാളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വിദ്യാർഥിനിയുടെ അമ്മയുടെ മൊബൈലിലേക്ക് ഇയാൾ അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചത്. ഈ മൊബൈൽ വിദ്യാർത്ഥിനിയാണ് ഉപയോഗിക്കുന്നത് എന്ന് മനസിലാക്കിയിട്ടായിരുന്നു ഇത്. പെൺകുട്ടി വിവരം വീട്ടില്‍ അറിയിക്കുകയും ബന്ധുക്കള്‍ സ്കൂളിലെത്തി പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയുമായിരുന്നു.
പ്രിൻസിപ്പൽ പരാതി പൊലീസിന് കൈമാറുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്സോ നിയമപ്രകാരം പരിയാരം പൊലീസ് കേസെടുക്കുകയായിരുന്നു. ഇതോടെ ഒളിവില്‍പോയ സജീഷിനെ ബുധനാഴ്ച്ച രാത്രി മാടായിപ്പാറയിൽ വെച്ച് പരിയാരം പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നേരത്തെ ഇപി ജയരാജൻ മന്ത്രിയായിരുന്ന സമയത്ത് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തെ തുടർന്ന് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക