നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പ്രിയനടനാണ് പൃഥ്വിരാജ് സുകുമാരൻ. അന്തരിച്ച നടൻ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനെന്ന നിലയിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് വളരെ കുറച്ച് കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച് ഇപ്പോൾ പാൻ ഇന്ത്യൻ നടൻ എന്ന നിലയിലേക്ക് വളർന്നിരിക്കുയാണ്. കൈലാസ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത കടുവ ആണ് പൃഥ്വിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. വർഷങ്ങൾക്ക് മുമ്പ് പൃഥ്വിരാജ് തന്നെ നായകനായ സിംഹാസനം ആയിരുന്നു ബ്രേക്കിന് മുമ്പ് ഷാജി കൈലാസ് അവസാനം സംവിധാനം ചെയ്ത ചിത്രം. ഇനി പുറത്തിറങ്ങാനിരിക്കുന്ന ഷാജി കൈലാസ് ചിത്രം കാപ്പയിലും പൃഥ്വി തന്നെയാണ് നായകൻ. ഇപ്പോഴിതാ സിംഹാസനം എന്ന ചിത്രത്തിന്റെ നിർമ്മാതാവ് എസ് ചന്ദ്രകുമാർ പൃഥ്വിരാജിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുയാണ്.
” അച്ഛൻ സുകുമാരൻ കാരണമാണ് പൃഥ്വിരാജിനെ എനിക്ക് ഇഷ്ടം. രൂപ ഭാവവും രീതിയും ഒക്കെ. ഞാൻ ഒരു അഞ്ച് ലക്ഷം കടം വാങ്ങാൻ രണ്ടു പ്രാവശ്യം ചെന്നു. പുള്ളി എന്നെ രണ്ടു പ്രാവശ്യവും അകറ്റി. പുള്ളി എന്റെ സിനിമയ്ക്ക് ചാനലിൽ ഒരു അഭിമുഖം പോലും കൊടുക്കാൻ വന്നിട്ടില്ല.
സിനിമയുടെ റിലീസിന് ശേഷം ഒരു അഭിമുഖം പോലും നൽകിയില്ല. പുള്ളിയെ എല്ലാവരും കൊള്ളാമെന്ന് പറയുന്നത് സിനിമകൾ വിജയിക്കുന്നത് കൊണ്ടാണ്. ജനങ്ങൾ വേണ്ടെന്ന് വെച്ചാൽ തീർന്നു. ലാൽ സാറിനെ കണ്ടപ്പോഴെങ്കിലും പുള്ളി നന്നാകുമെന്ന് കരുതി. അദ്ദേഹത്തിന്റെ ഒരു രീതിയുണ്ടല്ലോ. അത് അംഗീകരിക്കാൻ കഴിയുന്നതാണ്.” ചന്ദ്രകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക