കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് എക്സൈസിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ ഓടി കയറിയത് വനിതാ പൊലീസിന്റെ വീട്ടില്‍.
അവിടെ ഉണ്ടായിരുന്നവർ ചോദ്യം ചെയ്തതോടെ ഒടുവിൽ യുവാവിന് കാര്യം വെളിപ്പെടുത്തേണ്ടി വന്നു.. ഏറ്റുമാനൂര്‍ പ്രാവട്ടത്തെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ കെ കന്‍സിയുടെ വീട്ടിലാണ് സംഭവം .
വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തിലെ അജിത്ത് ആണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലേക്ക് ഓടിയെത്തിയത്. ഡ്യൂട്ടി കഴിഞ്ഞെത്തി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു കന്സി.
മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോള്‍ അജിത്ത് നില്‍ക്കുന്നത് കണ്ടു. കുറച്ചു പേര് തന്നെ കൊല്ലാന്‍ വരുന്നു, തന്നെ രക്ഷിക്കണം എന്ന് അജിത്ത് കന്സിയയോട് പറഞ്ഞു.
സംശയം തോന്നിയ കന്സി യുവാവിനെ കാര്‍ ഷെഡിനുള്ളിലേക്ക് കൊണ്ടുപോയി പിടിച്ചു വച്ചു. ചോദ്യം ചെയ്തതോടെ യുവാവ് പരുങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കന്സി അയല്‍വാസികളെ വിളിച്ചു വരുത്തി.
പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് എത്തുന്നതിന് മുമ്പേ വീട്ടിലേക്ക് ഒരു എക്സൈസ് ഉദ്യോഗസ്ഥന് എത്തി.
കഞ്ചാവ് കേസിലെ പ്രതിയാണ് യുവാവെന്ന് ഉദ്യോഗസ്ഥന് അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ യുവാവിനെ എക്സൈസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക