വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മഞ്ജു പത്രോസ്. ഇപ്പോഴിതാ മഞ്ജു ജീവിതത്തിൽ നേരിട്ട മോശം സാഹചര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ്.
“അന്ന് രാത്രി കാലങ്ങളിലൊന്നും ഉറക്കം പോലും ഉണ്ടാവില്ല. ആ ഇടയക്കാണ് ഒരു പത്ര പരസ്യത്തില്‍ കിഡ്നി ആവശ്യമുണ്ട് എന്ന പരസ്യം കണ്ടത്. രണ്ട് കിഡ്നിയുണ്ടല്ലോ സുനിച്ചാ, ഒന്ന് വിറ്റാലും സ്വസ്തമായി ജീവിക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു. അത്രയധികം മോശമായിരുന്നു അവസ്ഥ.
കറണ്ട് ബില്‍ അടയ്ക്കാന്‍ പോലും പൈസ ഉണ്ടാവില്ല. അവസാനം അവര്‍ വന്ന് ഫ്യൂസ് ഊരി കൊണ്ട് പോയാല്‍ എവിടെ നിന്ന് എങ്കിലും കടം വാങ്ങി പോയി അടയ്ക്കും. മോന് അന്ന് മൂന്ന് വയസ്സ് ആണ് പ്രായം. വീട്ടില്‍ അവിടെയും ഇവിടെയും എല്ലാം പരതി കിട്ടിയ 23 രൂപ കൊണ്ട് ഒരാഴ്ചയോളം കഴിച്ചു കൂട്ടിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ എന്തെങ്കിലും ചെലവ് വരുമോ എന്ന് ആലോചിച്ച് പുറത്തേക്ക് പോയില്ല.
എട്ട് ലക്ഷം രൂപയോളം വരുന്ന കടം വീട്ടാനാണ് ബിഗ്ഗ് ബോസിലേക്ക് പോയത്. സീരിയലില്‍ നിന്ന് കിട്ടുന്ന പ്രതിഫലം ഒന്നിനും തികയില്ലായിരുന്നു. ബിഗ്ഗ് ബോസില്‍ പോയാല്‍ ഒരാഴ്ച കൊണ്ട് മടങ്ങാം എന്നാണ് കരുതിയത്. പക്ഷെ 49 ദിവസം അവിടെ കഴിഞ്ഞു. ബിഗ്ഗ് ബോസ് ഷോ കാരണം സാമ്പത്തികമായി പിടിച്ചു നില്ക്കാന് സാധിച്ചു. ഷോയ്ക്ക് ശേഷം പക്ഷെ സിനിമകളില്‍ അവസരം കുറഞ്ഞു,” മഞ്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക