കൊച്ചി: ഗിനിയിൽ കുടുങ്ങിയ കപ്പലിന്റെ ചീഫ് ഓഫിസർ സനു ജോസിന്റെ വാക്കുകളിൽ നിഴലിക്കുന്നത് കടുത്ത ആശങ്ക.
‘കരയിൽ തടവിലുള്ള 15 പേരെയും വിമാനമാർഗം നൈജീരിയയ്ക്കു കൈമാറുമെന്ന ഭയത്തിലാണു ഞങ്ങൾ. കഴിഞ്ഞ ദിവസം വരെ സൗഹൃദപൂർവമാണു ഗിനി അധികൃതർ പെരുമാറിയിരുന്നതെങ്കിലും രണ്ടു ദിവസമായി സ്ഥിതി മാറിയെന്ന് സനു പറയുന്നു.
‘കപ്പലിന്റെ ഇൻചാർജ് ഞാനാണ്. ഉറങ്ങിയിട്ട് 4 ദിവസമായി. മിൽട്ടനും വിജിത്തും കരയിൽ തടവിലാണ്. ക്യാപ്റ്റൻ തിരിച്ചെത്തിയിട്ടില്ല. കപ്പലിന്റെ ഉത്തരവാദിത്തം മുഴുവൻ എനിക്കാണ്. കപ്പൽ നോക്കണം, കപ്പലിലെ ആൾക്കാരെ നോക്കണം. എങ്ങനെ ഉറങ്ങാൻ കഴിയും? കണ്ണടച്ചാൽ പേടിസ്വപ്നങ്ങളാണു കാണുന്നത്?’– സനു പറഞ്ഞു.
കപ്പലിലെ മലയാളികളിലൊരാളായ കൊച്ചി മുളവുകാട് മേത്തശേരി റോബർട് ഡിക്കോത്തിന്റെ മകൻ മിൽട്ടൻ ഡിക്കോത്ത് (45) തിരികെയെത്തുന്നതിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണു കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക