പാലക്കാട്: അലനല്ലൂർ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിലെത്താഞ്ഞതിനെ തുടർന്നു നടത്തിയ തിരച്ചിലിൽ സ്കൂളിന്റെ മൂന്നാം നിലയിലെ കോണിപ്പടിയിൽ ഷാൾ ഉപയോഗിച്ചു കൈകൾ കെട്ടിയ നിലയിൽ, അവശയായി കണ്ടെത്തി.
വ്യാഴാഴ്ച വൈകിട്ട് 5.30 കഴിഞ്ഞിട്ടും വീട്ടിൽ എത്താഞ്ഞതിനെത്തുടർന്നാണ് രക്ഷിതാക്കൾ അധ്യാപകരെ വിളിച്ചു വിവരം പറഞ്ഞത്.
തുടർന്ന് പ്രദേശവാസികളും അധ്യാപകരും ചേർന്ന് സ്കൂളിലും പരിസരത്തും തിരച്ചിൽ നടത്തിയപ്പോൾ ഏഴു മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്.
പത്താം ക്ലാസ് വിദ്യാർഥിനി പീഡനത്തിന് ഇരയായി, പെൺകുട്ടി ഗർഭിണി; രണ്ടാനച്ഛനായി തിരച്ചില്‍
ഉടനെ താഴെ എത്തിച്ചു മുഖത്തു വെള്ളം തളിച്ചതോടെ കുട്ടി കണ്ണുതുറന്നതായി അധ്യാപകർ പറഞ്ഞു. നാട്ടുകൽ പൊലീസും മണ്ണാർക്കാട് ഡിവൈഎസ്പിയും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക