ആലപ്പുഴ: കളർകോട് ബൈപാസിനു സമീപത്തുനിന്ന് കാറിൽ വിൽപനയ്ക്കെത്തിച്ച 11 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ.
കണ്ണൂർ കൊളവല്ലൂർ കുന്നോത്ത് പറമ്പ് കുണ്ടൻചാലിൽ ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ ആൽബിൻ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ (20) എന്നിവരാണു പിടിയിലായത്.
കൈ കാണിച്ചിട്ടും നിർത്താതെപോയ ഇവരുടെ കാർ സമീപത്തെ വൈദ്യുതത്തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ഓടിമാറിയതിനാലാണ് പൊലീസുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
സ്കൂൾ സമയം കഴിഞ്ഞിട്ടും ഏഴാം ക്ലാസ് വിദ്യാർഥിനി വീട്ടിലെത്തിയില്ല;തിരച്ചിലിൽ സ്കൂളിന്റെ മൂന്നാം നിലയിലെ കോണിപ്പടിയിൽ ഷാൾ ഉപയോഗിച്ചു കൈകൾ കെട്ടിയ നിലയിൽ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് എസ്എച്ച്ഒ എസ്.അരുണും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പി സ്ക്വാഡും ചേർന്നു നടത്തിയ വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക