പണം നൽകി പടം കാണാനെത്തുന്ന പ്രേക്ഷകന് കലാമൂല്യമളക്കാനും പ്രതികരിക്കാനും അവകാശമില്ലെങ്കിൽ മറ്റാർക്കാണ് അത് ഉള്ളതെന്ന് ചോദിക്കുകയാണ് സിഗ്നേച്ചർ സിനിമയുടെ സംവിധായകൻ മനോജ് പാലോടൻ. സ്വന്തം സിനിമ ജനങ്ങൾ കണ്ട് വിലയിരുത്തട്ടെ എന്ന നിലപാടിലാണ് മനോജ്.
അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലർ ചലച്ചിത്രമാണ് സിഗ്നേച്ചർ.
ആ ഹോട്ടലിലിന്റെ ഓരത്തു നിന്ന് അദ്ദേഹം ‘കഥപറയുമ്പോൾ’ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞു. കഥ കേട്ടിട്ട് ഞാൻ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു; പുള്ളി എന്നെ ചേർത്തു പിടിച്ചു. എന്നിട്ട് ക്ലൈമാക്സിലെ ഡയലോഗ് തന്നെ അവിടെ നിന്നു പറഞ്ഞു; മുകേഷ് പറയുന്നു
പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയിൽ തിന്മകൾക്കെതിരേ നടത്തുന്ന പോരാട്ടവും ആ യഥാർഥ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേർന്ന “സിഗ്നേച്ചർ” മനോജ് പാലോടന്റെ സംവിധാന മികവിലൂടെയാണ് പൂർത്തിയാകുന്നത്.
ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ ഈ സിനിമയിൽ പാടുകയും ഒപ്പം പൊട്ടിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക