കിളിമാനൂർ: ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ആദ്യത്തെ പ്രതിമാസ നറുക്കെടുപ്പ് പദ്ധതി ഭാഗ്യം കൊണ്ടുവന്നെങ്കിലും കാശ് ചോദിച്ചപ്പോൾ ദാരിദ്ര്യക്കണക്കുമായി ജിഎസ്ടി വകുപ്പ്.
കിളിമാനൂർ സാജി ആശുപത്രിക്കു സമീപം ചിത്തിരയിൽ പി.സുനിൽ കുമാർ സമ്മാനത്തുകയായ 10 ലക്ഷം രൂപയ്ക്കു വേണ്ടി 2 മാസമായി ജിഎസ്ടി വകുപ്പിനെ ബന്ധപ്പെടുകയാണ്. ട്രഷറിയിൽ പണം ഇല്ലെന്നും ഉണ്ടാകുമ്പോൾ അറിയിക്കാമെന്നുമാണു മറുപടി.
സുനിൽ കുമാർ തിരുവനന്തപുരത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നു ഷോപ്പിങ് നടത്തിയതിന്റെ ബിൽ ആണ് ആപ് വഴി നൽകിയത്. സെപ്റ്റംബർ 5ന് ആയിരുന്നു നറുക്കെടുപ്പ്.
പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്ത് കൺസൽറ്റൻസി സ്ഥാപന ഉടമയും ജീവനക്കാരും ചേർന്നു ലക്ഷങ്ങൾ തട്ടി
സമ്മാനം അടിച്ചതായി പിറ്റേന്ന് അറിയിച്ചു. 7ന് പത്രങ്ങളിൽ സർക്കാർ പരസ്യവും നൽകി. 30 ദിവസത്തിനകം സമ്മാനത്തുക നൽകുമെന്നാണ് അറിയിച്ചത്.
ഇതിനൊപ്പം ഒക്ടോബർ ആദ്യ വാരം 25 ലക്ഷം രൂപയുടെ ലക്കി ബംപർ നറുക്കെടുപ്പ് നടത്തുമെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക