ന്യൂഡൽഹി: അണുബാധ ഏതെന്ന് ഉറപ്പിക്കും മുൻപ് ഐസിയു രോഗികൾക്കു ആന്റിബയോട്ടിക്ക് നൽകുന്നത് അടിയന്തര സാഹചര്യങ്ങളിൽ മാത്രമാക്കണമെന്ന് ഐസിഎംആർ.
ഐസിയു രോഗികൾക്കു നൽകുന്ന ആന്റിബയോട്ടിക്കായ കാർബപെനം വലിയൊരു വിഭാഗത്തിനു നിലവിൽ പ്രയോജനം ചെയ്യുന്നില്ലെന്ന് ഐസിഎംആർ പഠനത്തിൽ കണ്ടെത്തിയിരുന്നു.
അനിയന്ത്രിതമായി നൽകുമ്പോൾ ബാക്ടീരിയകൾ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നതാണു കാരണം. ഓരോ സാഹചര്യങ്ങളിലും ആന്റിബയോട്ടിക് ഉപയോഗം എങ്ങനെ, എത്ര ഡോസ്, എത്ര ദിവസം തുടങ്ങിയ വിവരങ്ങളാണു മാർഗരേഖയിലുള്ളത്.
ഡല്‍ഹിയില്‍ ഭര്‍ത്താവിനെ രണ്ടാം ഭാര്യയും മകനും ചേര്‍ന്ന് കൊന്നു കഷണങ്ങളാക്കാന്‍ കാരണം ആദ്യവിവാഹബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചതെന്ന് റിപ്പോര്‍ട്ട്
പ്രതിരോധശേഷി കുറഞ്ഞവരും ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരുമായ രോഗികൾക്ക്, ഗുരുതര അണുബാധ, ന്യുമോണിയ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ നേരിട്ട് ആന്റിബയോട്ടിക്ക് നൽകാം. അപ്പോഴും സ്രവ പരിശോധനയ്ക്കും മറ്റും നടപടി സ്വീകരിക്കണം.
ചെറിയ പനി, വൈറൽ ബാധ മൂലമുള്ള ശ്വാസകോശ പ്രശ്നങ്ങൾ, അണുബാധ മൂലമല്ലാത്ത ശ്വാസകോശ രോഗങ്ങളിൽ, തൊലിപ്പുറത്തെ ചെറിയ അണുബാധ, മൂത്രം പോകാൻ ട്യൂബിട്ടിരിക്കുന്നവരിലെ നേരിയ അണുബാധ തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്ക് വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക