ശ്രീനഗർ: ജമ്മു കശ്മീരിൽ ചൊവ്വാഴ്ച രാവിലെ സുരക്ഷാ സേനയുടെ നടപടി. ഷോപിയ ജില്ലയിൽ സുരക്ഷാ സേന ഭീകരരുടെ ഗൂഢാലോചന പരാജയപ്പെടുത്തുകയും മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു.
ഷോപിയാൻ ജില്ലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതിനെ കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു, തുടർന്ന് സൈന്യം ഓപ്പറേഷൻ നടത്തുകയും മൂന്ന് ഭീകരരെയും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയും ചെയ്തു. ഈ മൂന്ന് ഭീകരരും ലഷ്കറെ ത്വയ്ബയുമായി ബന്ധമുള്ളവരാണെന്നാണ് വിവരം.
വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇന്ന് രാവിലെ ഷോപിയാൻ ജില്ലയിലെ മുൻജ് മാർഗ് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ഷോപ്പിയാൻ ജില്ലയിലെ മുൻജ് മാർഗിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ നിരോധിത ഭീകര സംഘടനയായ ലഷ്കറിലെ മൂന്ന് ഭീകരരെ വധിച്ചു.
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞുവരികയാണ്. പ്രദേശത്ത് സൈന്യം തുടർച്ചയായി തിരച്ചിൽ നടത്തുകയാണ്. കശ്മീർ സോൺ പോലീസാണ് ഇത് സംബന്ധിച്ച് വിവരം നൽകിയത്.
J&K | An encounter breaks out between security forces and terrorists at Munjh Marg area of Shopian district: Jammu & Kashmir Police
Details awaited.
— ANI (@ANI) December 20, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക