രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നത് ജനങ്ങളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രസ്ഥാനവും സർക്കാരുമാണെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്.
എല്ലാവരെയും ഒന്നിപ്പിക്കുന്ന സംസ്കാരവും കൂടി പകരാൻ കേരളത്തിനാവുന്നു എന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ് ഫെസ്റ്റിവെൽ സാംസ്കാരിക സായഹ്നത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് സന്തോഷത്തിന്റെ ആഘോഷം സംഘടിപ്പിക്കുന്നത് പ്രതിരോധ പ്രവർത്തനം കൂടിയാണെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
ഇന്ത്യയെ മത രാഷ്ട്രമാക്കാനുള കഠിന ശ്രമം നടക്കുകയാണ്. മത നിരപേക്ഷ അടിത്തറ തകർക്കുകയാണ്. ഒരു ജനത സ്നേഹിച്ച് ജീവിക്കുമ്പോഴല്ല, കലാപവും സംഘർഷവും ദുരന്തവും നടക്കുമ്പോഴാണ് ആഘോഷിക്കപ്പെടുന്നത്.
മതത്തിന്റെയും ജാതിയുടെ പേരിലുള്ള വിഭാഗീയത ജനങ്ങളിൽ വലിയ ഉത്കണ്ഠയും ആശങ്കയും സൃഷ്ടിച്ചിരിക്കയാണ്.
രാഷ്ടീയ അധികാരം വലിയ പ്രലോപനമാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചാൽ അധികാരത്തിൽ വരാമെന്ന് വന്നിരിക്കുന്നു. തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. എം വി ഗോവിന്ദൻ എം എൽ എ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക